ആഞ്ഞിലി ചക്കയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്റ് ; കിലോക്ക് 200 രൂപ

നാടനും വിദേശിയുമായ വിവധ പഴവര്‍ഗങ്ങളുടെ കുത്തൊഴുക്ക് വര്‍ധിച്ചതോടെയാണ് ഒരു കാലത്ത് മലയാളിയുടെ നാവിന്‍ തുമ്പില്‍ മധുരത്തിന്റെ തേന്‍കനിയൊരുക്കിയ ആഞ്ഞി

author-image
anju
New Update
ആഞ്ഞിലി ചക്കയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്റ് ; കിലോക്ക് 200 രൂപ

നാടനും വിദേശിയുമായ വിവധ പഴവര്‍ഗങ്ങളുടെ കുത്തൊഴുക്ക് വര്‍ധിച്ചതോടെയാണ് ഒരു കാലത്ത് മലയാളിയുടെ നാവിന്‍ തുമ്പില്‍ മധുരത്തിന്റെ തേന്‍കനിയൊരുക്കിയ ആഞ്ഞിലിപ്പഴത്തെ പലരും മറന്ന് തുടങ്ങിയത്. എന്നാല്‍ ഇന്ന് മലയാളിയുടെ സ്വന്തം ആഞ്ഞിലച്ചക്കയ്ക്കക്ക് വിപണിയില്‍ പ്രിയമേറുകയാണ്.

ഇപ്പോഴിതാ ആഞ്ഞിലിച്ചക്ക വാങ്ങുന്നവരുടെ എണ്ണം കൂടുന്നു.വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചതോടെ ഈ കുഞ്ഞന്‍ ചക്കയ്ക്ക് കിലോഗ്രാമിന് 200 രൂപ വരെ വിലയായിട്ടുണ്ട്. കൊച്ചി വൈപ്പിന്‍ മേഖലയിലാണ് ആഞ്ഞിലിച്ചക്ക വില്‍ക്കപ്പെടുന്നത്.

കീടനാശിനി സാന്നിധ്യമില്ലാത്ത പഴ വര്‍ഗമെന്ന നിലയില്‍ ഇത് സുരക്ഷിതമായി കഴിക്കാം. ഇതിന് പുറമേ ആഞ്ഞിലി ചക്ക പോഷക സമൃദ്ധമാണ്.

മരത്തില്‍ നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വര്‍ധിച്ച കൂലിചെലവാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം.

അങ്കമാലി മൂക്കന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ചക്കകളാണ് കൊച്ചിയില്‍ വില്‍ക്കുന്നത്.

aanjili chakka