അദാനി ​ഗ്രൂപ്പിന്റെ കടബാധ്യത; ഒരു വർഷത്തിൽ 21% വർധിച്ചതായി റിപ്പോർട്ട്

അദാനി ഗ്രൂപ്പിനെതിരെ പുറത്തു വന്ന ഹിൻഡൻബർഗ് റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്

author-image
Lekshmi
New Update
അദാനി ​ഗ്രൂപ്പിന്റെ കടബാധ്യത; ഒരു വർഷത്തിൽ 21% വർധിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ പുറത്തു വന്ന ഹിൻഡൻബർഗ് റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്.അദാനിയുടെ കടബാധ്യത, കൂടുതലാണെന്ന് നേരത്തെ തന്നെ വിമർശനങ്ങളുണ്ടായിരുന്നു. ഇപ്പോൾ,കഴിഞ്ഞ ഒരു വർഷത്തിൽ അദാനി ഗ്രൂപ്പിന്റെ കടം, ഏകദേശം 21% വർധിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മാർച്ചിൽ അവസാനിച്ച പാദത്തിലെ കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പ് കൂടുതലായി കടം എടുത്തിരിക്കുന്നത് ആഗോള തലത്തിലുള്ള ബാങ്കുകളിൽ നിന്നാണ്.ഇത്തരത്തിൽ ഏകദേശം 29% വായ്പയാണ് അദാനി ഗ്രൂപ്പിനുള്ളത്.കമ്പനിയുടെ ആന്തരിക വിവരങ്ങൾ ലഭ്യമായിരിക്കുന്ന വ്യക്തികളെ ഉദ്ധരിച്ചു കൊണ്ടാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ, ഏകകദേശം 3 ബില്യൺ യുഎസ് ഡോളർ വായ്പ തിരിച്ചടച്ചിരുന്നു.പ്രമോട്ടർ ഗ്രൂപ്പ് പണയപ്പെടുത്തിയ ഓഹരികളാണ് ഇത്തരത്തിൽ തിരിച്ചെടുത്തതെന്നും ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അദാനി ഗ്രൂപ്പ്, മൂന്ന് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ ബോണ്ടുകൾ തീർപ്പാക്കിയതായി മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.ഏറ്റവും കുറഞ്ഞത്, 36.50 ബില്യൺ രൂപ കൊമേഷ്യൽ പേപ്പർ തുകയും അദാനി ഗ്രൂപ്പ് തിരിച്ചടച്ചതായി റിപ്പോർട്ടിൽ പറയുന്നു.

adanid debt bloomberg