മുംബൈ: 2022 -23 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം വളര്‍ച്ച നേടും.തൊട്ടടുത്തവര്‍ഷം എട്ടുശതമാനം വരെ വളര്‍ച്ചയുണ്ടാകാമെന്നാണ് എ.ഡി.ബിയുടെ വിലയിരുത്തൽ.എന്നാൽ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ അനുമാനം.
അതേസമയം, റഷ്യ - യുക്രൈന്‍ യുദ്ധം, കോവിഡ് വ്യാപനം, യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നിരക്കു വര്‍ധന തുടങ്ങിയവയെല്ലാം കടുത്തവെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും എ.ഡി.ബി. പറയുന്നു.റഷ്യ - യുക്രൈന്‍ യുദ്ധം വളര്‍ന്നുവരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്തവെല്ലുവിളിയാണ്.
ഇതിനകം എണ്ണപോലുള്ള വസ്തുക്കളുടെ വിലക്കയറ്റം മിക്ക രാജ്യങ്ങളെയും പിടികൂടിയിട്ടുണ്ട്.എങ്കിലും മിക്ക രാജ്യങ്ങളും കരകയറി തുടങ്ങിയതായി എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് ആല്‍ബെര്‍ട്ട് പാര്‍ക്ക് പറഞ്ഞു.