ഒരു വര്‍ഷത്തിനുള്ളില്‍ 5 സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍; ഇന്ത്യയുടെ ഇലക്ട്രോണിക് ചിപ്പുകള്‍ 2024ല്‍

2024 ഡിസംബറില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകള്‍(സെമി കണ്ടക്ടര്‍) പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍.

author-image
Web Desk
New Update
ഒരു വര്‍ഷത്തിനുള്ളില്‍ 5 സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍; ഇന്ത്യയുടെ ഇലക്ട്രോണിക് ചിപ്പുകള്‍ 2024ല്‍

ന്യൂഡല്‍ഹി: 2024 ഡിസംബറില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകള്‍(സെമി കണ്ടക്ടര്‍) പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് കാലത്ത് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇലക്ട്രോണിക് ചിപ്പുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. രാജ്യത്തിന് ആവശ്യമായ ചിപ്പുകളുടെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

ഈ രീതിയില്‍ മാറ്റം വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.രാജ്യത്ത് ഒരു വര്‍ഷത്തിനകം നാലോ അഞ്ചോ സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍ തുടങ്ങുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സെമി കണ്ടക്ടര്‍ ഗവേഷണ രംഗത്ത് യുഎസുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചതോടെ രാജ്യത്ത് 80,000 വിദഗ്ധ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ മൈക്രോണ്‍ ടെക്‌നോളജി കമ്പനിയുടെ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാനും യുഎസുമായി ധാരണയായിട്ടുണ്ട്. മൈക്രോണിന്റെ വരവിലൂടെ മാത്രമായി നേരിട്ടുള്ള 5,000 തൊഴിലുകള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലാം റിസര്‍ച്ച് എന്ന കമ്പനിയുമായി ചേര്‍ന്ന് 60,000 ലധികം എന്‍ജിനീയര്‍മാര്‍ക്ക് സെമി കണ്ടക്ടര്‍ മേഖലയില്‍ പരിശീലനം നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓഗസ്റ്റില്‍ ഇതിന്റെ പൈലറ്റ് പദ്ധതി ആരംഭിക്കും.

electronic chips