/kalakaumudi/media/post_banners/1d33943ef78d5105b3b6b71fa8a1b1f329aa0442c41cbf293689e18f7f69c7e7.jpg)
കോഴിക്കോട്: ക്രേസ് ബിസ്‌കറ്റ്‌സ് കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് നല്‍കുന്നത് പുത്തന്‍ ഊര്‍ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി.ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ക്രേസ് ബിസ്‌ക്കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്തു.ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ക്രേസ് ഫാക്ടറി, കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷണറി ഫാക്ടറിയാണ്.
കേരളത്തില്‍നിന്ന് ആഗോള നിലവാരത്തിലുള്ള ഒരു ബ്രാന്‍ഡ് ഉത്പാദിപ്പിക്കപ്പെടുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.നല്ല നിലയില്‍ പ്രവര്‍ത്തിച്ച ബിസ്‌കറ്റ് കമ്പനിയാണ് ക്രേസ് ബിസ്‌കറ്റ്‌സ്.ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നത്.തീര്‍ച്ചയായും സന്തോഷകരമായ കാര്യമാണിത്.കേരളത്തിലേയ്ക്ക് വലിയ തോതില്‍ പാക്ക് ചെയ്ത പുറത്തുനിന്നുള്ള ഉത്പന്നങ്ങള്‍ വരുന്ന അവസ്ഥയുണ്ടായി.
വ്യവസായത്തിന് അനുകൂലമായ ഘടകങ്ങള്‍ പ്രത്യേകമെടുത്ത് പരിശോധിച്ചാല്‍ അതിലെല്ലാം നമ്മുടെ നാട് ഇപ്പോള്‍ എത്രയോ മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പശ്ചാത്തല സൗകര്യം അടക്കമുള്ള വികസന പദ്ധതികളെല്ലാം കൃത്യമായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.
വ്യവസായ സംരംഭങ്ങള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നമ്മുടെ സംസ്ഥാനം സ്വീകരിക്കുന്നത്.എന്നാൽ വേഗത്തില്‍ വളരുന്ന വ്യവസായമാണ് ബിസ്‌ക്കറ്റ് വിപണി. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബിസ്‌ക്കറ്റ് കഴിക്കുന്നവരുടെ നാട് ഇന്ത്യയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.