ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ പ്രാദേശിക കമ്പനികളെ നിരീക്ഷിക്കുന്നു

പ്രാദേശിക ശീതള പാനീയ കമ്പനികള്‍ വിപണിയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ എര്‍പ്പെടുത്തി ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍. ഇന്ത്യയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ എങ്ങനെ വിപണി കണ്ടെത്തുന്ന സാഹചര്യത്തിലാണ് ബഹുരാഷ്ട കമ്പനികളുടെ നീക്കം.

author-image
Greeshma G Nair
New Update
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ പ്രാദേശിക കമ്പനികളെ നിരീക്ഷിക്കുന്നു

ദില്ലി : പ്രാദേശിക ശീതള പാനീയ കമ്പനികള്‍ വിപണിയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ എര്‍പ്പെടുത്തി ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍. ഇന്ത്യയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ എങ്ങനെ വിപണി കണ്ടെത്തുന്ന സാഹചര്യത്തിലാണ് ബഹുരാഷ്ട കമ്പനികളുടെ നീക്കം.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പ്രാദേശിക കമ്പനികളെ നിരീക്ഷിക്കുവാന്‍ ബഹുരാഷ്ടകമ്പനികള്‍ ചെറു സംഘങ്ങളെ ഉപയോഗിക്കുന്നത്. രാജ്യത്ത് കുറഞ്ഞ വിപണ തന്ത്രമുപയോഗിച്ച് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം ചെറു കമ്പനികളാണ് ഉള്ളത്. ആഗോള കമ്പനികളെക്കാള്‍ വളരെ വിലക്കുറവെന്നത് ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണമായി കരുതുന്നു.

തമിഴ്‌നാട് ബഹുരാഷ്ട്ര കമ്പനികളുടെ പാനീയങ്ങള്‍ നിരോധിച്ചതോടെ വിപണിയില്‍ കുറവ് വന്നതാണ് കൊക്കക്കോളയടക്കമുള്ള കമ്പനികളെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാനത്തെ ജലം ഊറ്റിയെടുക്കുന്നതിനാലാണ് ബഹു രാഷ്ട്ര കമ്പനികളെ വിലക്കുവാന്‍ തമിഴ്‌നാട് തയ്യാറായത്.

രാജ്യത്ത് ദിനംപ്രതി ഇരുന്നൂറ് ലക്ഷം ആളുകളാണ് ശീതളപാനീയങ്ങള്‍ മേടിക്കുന്നത്. ഇതുവഴി 1400 കോടി രൂപയുടെ ലാഭമാണ് ബഹുരാഷ്ട്ര കമ്പനികള്‍ നേടുന്നത്. പ്രാദേശിക കമ്പനികളില്‍ നിന്ന് ആകര്‍ഷിക്കുവാന്‍ പെപ്‌സിയും, കൊക്കക്കോളയും വിലക്കുറവ് നടപ്പാക്കിയിരിക്കുകയാണ്.

cool drinks companies