കേരളത്തിൽ പൊറോട്ടയടിച്ച് പഠിച്ചു; ആസാമിൽ മലബാർ പൊറോട്ട ഫാക്ടറി തുടങ്ങി ലക്ഷങ്ങൾ വരുമാനം നേടുന്നു

മലയാളികൾക്ക് പൊറോട്ട എന്നും പ്രിയപ്പെട്ടതാണ്.മലയാളിയുടെ പ്രിയപ്പെട്ട പൊറോട്ട അസമിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

author-image
Lekshmi
New Update
കേരളത്തിൽ പൊറോട്ടയടിച്ച് പഠിച്ചു; ആസാമിൽ മലബാർ പൊറോട്ട ഫാക്ടറി തുടങ്ങി ലക്ഷങ്ങൾ വരുമാനം നേടുന്നു

മലയാളികൾക്ക് പൊറോട്ട എന്നും പ്രിയപ്പെട്ടതാണ്.മലയാളിയുടെ പ്രിയപ്പെട്ട പൊറോട്ട അസമിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.തൊഴിൽ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി,ഇവിടെ നിന്ന് പഠിച്ച പാഠങ്ങൾ സ്വന്തം നാടായ അസമിൽ പരീക്ഷിച്ച് ദിഗന്ത ദാസ് എന്ന യുവാവ്.

ആസാമിലെ തീൻമേശകളിലെ താരമാക്കി പൊറോട്ടയെ ദിഗന്ത ദാസ് മാറ്റി.പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരൻ ഇന്ന് ലക്ഷങ്ങൾ നേടുന്നത്.കേരളത്തിൽ നിന്ന് പൊറോട്ടയടിക്കാൻ പഠിച്ചതാണ് 32കരന്റെ ജീവിതം മാറ്റിമറിച്ചത്.18-ാം വയസിലാണ് ദിഗന്ത ജോലി തേടി മറ്റു നാടുകളിലേക്ക് ചേക്കേറിയത്.

കോവിഡ് മഹമാരി വില്ലനായി എത്തിയപ്പോൾ സമ്പാദിക്കാൻ ഒന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങി.ദിഗന്ത ദാസ് 2011 ലാണ് കേരളത്തിലെത്തുന്നത്.തൃശ്ശൂരിൽ ജോയ്‌സ് പാലസ് എന്ന ഹോട്ടലില്‍ പ്രധാന പൊറോട്ടയടിക്കാരനായി ദിഗന്ത മാറി.ഇതിന് മുന്‍പ് കേരളത്തിലെ വിവിധ ജില്ലകളിൽ ദിഗന്ത ജോലി ചെയ്തെങ്കിലും സ്ഥിരമായി എവിടെയും നില്‍ക്കാൻ കഴിഞ്ഞില്ല.പിന്നീട് ബെംഗളുരുവിൽ ഐഡി കമ്പനിയിൽ ജോലി കിട്ടി.

കേരളത്തിൽ പൊറോട്ടയടിച്ച പരിചയം ബെംഗളൂരുവിൽ തുണച്ചു.ബെംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് സുഹൃത്തിനൊപ്പം ദിഗന്ത ആന്ധ്രയിലേക്ക് മാറി.2019 ൽ ഇരുവരും ചേർന്ന് പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സംരംഭം തുടങ്ങി.എന്നാൽ കോവിഡ് മഹാമാരിമൂലം ബിസിനസ് മുന്നോട്ടുകൊണ്ടു പോകാൻ കഴിഞ്ഞില്ല.എന്നാൽ ആറുമാസം

മുന്‍പ് തകർന്ന് പോയിടത്തുനിന്ന് തന്നെ ദിഗന്ത തുടങ്ങി വെച്ചു.

ആസാമില്‍ ഒരു പൊറോട്ട യൂണീറ്റ് തുടങ്ങി‌.കേരളത്തിലെ പൊറോട്ട രുചിയും ഐഡി കമ്പനിയുടെ പാക്കിംഗ് രീതിയും തുണച്ചതോടെ പൊറോട്ട വമ്പൻ ഹിറ്റായി.ഇന്ന് ഡെയ്‌ലി ഫ്രഷ് ഫുഡ് 2000ത്തിലധികം പൊറോട്ട പാക്കറ്റുകൾ വിൽക്കുന്നുണ്ട്.അഞ്ച് പൊറോട്ടകളുള്ള ചെറിയ പാക്കറ്റും 10 പൊറോട്ടകളുള്ള വലിയ പാക്കറ്റുമാണ് വിൽക്കുന്നത്.അഞ്ച് പൊറോട്ടയ്ക്ക് 60 രൂപയാണ് വില,10 പൊറോട്ടയുടെ പാക്കറ്റിന് 100 രൂപയും.‘ഡെയ്‌ലി ഫ്രഷ് ഫുഡ്’ എന്ന സംരംഭം വഴി 18 പേർക്ക് തൊഴിലും നൽകുന്നു.

 

 

assam digantadas porota factory