/kalakaumudi/media/post_banners/686fc9db36a74da95fd0b4faf9824ccbedfb93918c805169095d6a22960007ba.jpg)
ദുബായ്: ദുബായിലെ സ്വർണ വില കഴിഞ്ഞ 6 മാസത്തിനിടെ എത്താവുന്ന ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇപ്പോൾ ഗ്രാമിന് 204.25 ദിർഹമാണ് കുറഞ്ഞ വില.അതേ സമയം ഇനി വരുന്ന ദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടമുണ്ടായേക്കാമെന്നും ദസറയും ദീപാവലിയും അടുക്കുന്നതോടെ സ്വർണ വില വർധിച്ചേക്കാമെന്നും സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വില ലോക്ക് ചെയ്യാനുള്ള സംവിധാനം പല ജ്വല്ലറികളും പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശക വീസയിൽ എത്തുന്നവർക്കും ഇപ്പോഴത്തെ വിലക്കുറവ് ഏറെ പ്രയോജനമാകും. പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചു സ്വർണം വാങ്ങിയാൽ മടക്ക യാത്രയിൽ വിമാനത്താവളത്തിൽ നിന്ന് നികുതിത്തുക തിരികെ വാങ്ങാനും സാധിക്കും. 5 ശതമാനമാണ് മൂല്യവർധിത നികുതി. സ്വർണം വാങ്ങുന്ന സമയത്ത് മുടക്കുന്ന ഈ തുക സന്ദർശനം കഴിഞ്ഞു മടങ്ങു പോകുമ്പോൾ ഇപഭോക്താവിന് തിരികെ ലഭിക്കും.
ഓരോ ദിവസവും വില വർധിക്കുന്ന സാഹചര്യത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണ വിലയെത്തിയത് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താമെന്നു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. സ്വർണം നിക്ഷേപമായി കാണുന്നവർക്ക് ഇത് സുവർണാവസരമാണ്.
24 കാരറ്റിന് 220.5 ദിർഹവും 21 കാരറ്റിന് 197.75 ദിർഹവും 18 കാരറ്റിന് 169.5 ദിർഹവുമാണ് വില. കഴിഞ്ഞ 6 മാസത്തിനിടെ ഇത്രയും വില കുറഞ്ഞ സമയം ഉണ്ടായിട്ടില്ല. പരമാവധി സ്വർണ വിൽപന നടത്താനുള്ള പ്രചാരണ പരിപാടികൾ ജ്വല്ലറികൾ ആരംഭിച്ചു.