ഇന്ത്യയും യുഎഇയും സംയുക്ത ഡിജിറ്റൽ കറൻസി ഇടപാട് സംബന്ധിച്ചധാരണ പത്രത്തിൽഒപ്പുവച്ചു.കൂടാതെ സിബിഡിസി ഇടപാട് വികസിപ്പിക്കുന്നതിൽ പരസ്പരം സഹകരിക്കാനും തീരുമാനമായി.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ചേർന്ന് വ്യാഴാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സാമ്പത്തിക സേവനങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനും സംയുക്തമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള ധാരണാപത്രമാണിത്.ഇതനുസരിച്ച് ഇന്ത്യയിലെയും യുഎഇയിലെയും സെൻട്രൽ ബാങ്കുകൾ സംയുക്തമായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ പൈലറ്റ് പ്രോഗ്രാമുകൾ നടത്തും.
രണ്ട് സെൻട്രൽ ബാങ്കുകളും ഫിൻടെക്കിന്റെ വളർന്നുവരുന്ന വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ സഹകരിക്കുകയും സിബിയുഎഇയുടെയും ആർബിഐയുടെയും സിബിഡിസികൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയിൽ കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് ആർബിഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ പറഞ്ഞു.