വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ ഒരുങ്ങി ബാങ്കുകള്‍

വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ ഒരുങ്ങി ബാങ്കുകള്‍. വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെയാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടുന്നത്.

author-image
Web Desk
New Update
വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ ഒരുങ്ങി ബാങ്കുകള്‍

കൊച്ചി: വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ ഒരുങ്ങി ബാങ്കുകള്‍. വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെയാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടുന്നത്.

പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ. സി. ഐ. സി. ഐ, എച്ച്. ഡി. എഫ്. സി ബാങ്കുകള്‍ പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കഴിഞ്ഞ ദിവസം മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എം. സി. എല്‍. ആര്‍) വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ മറ്റു ബാങ്കുകളും വരും ദിവസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ എം. സി. എല്‍. ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുക (ഇ. എം. ഐ) കൂടാനിടയുണ്ട്.

വാഹന, വ്യക്തിഗത, ഭവന വായ്പകള്‍ എം. സി. എല്‍. ആറുമായി ബന്ധിപ്പിച്ചാണ് ബാങ്കുകള്‍ പലിശ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകളനുസരിച്ച് ഐ. സി. ഐ. സി. ഐ ബാങ്കിന്റെ എം. സി. എല്‍. ആര്‍ 8.5 ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെയാണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്ക് 7.95 മുതല്‍ 8.95 വരെയാണ് പുതുക്കിയത്.

നാണയപ്പെരുപ്പം ഗണ്യമായി ഉയര്‍ന്നതോടെ മുഖ്യ നിരക്കായ റിപ്പോ കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനുശേഷം ആറു തവണയായി റിസര്‍വ് ബാങ്ക് 2.5 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം വിവിധ വായ്പകളുടെ പലിശ നിരക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ദ്ധിച്ചു.

 

Business News Latest News