കനത്ത സാമ്പത്തിക ബാധ്യത; ഗാസയിലെ സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഇസ്രയേല്‍

കനത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഗാസയിലെ റിസര്‍വ് സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഇസ്രയേല്‍.

author-image
Web Desk
New Update
കനത്ത സാമ്പത്തിക ബാധ്യത; ഗാസയിലെ സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഇസ്രയേല്‍

 

ടെല്‍അവീവ്: കനത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഗാസയിലെ റിസര്‍വ് സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഇസ്രയേല്‍. ഹമാസുമായുള്ള യുദ്ധം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

3,60,000 സൈനികരെ യുദ്ധമുഖത്തിറക്കുമെന്നാണ് ഇസ്രായേല്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം സൈനികര്‍ ഇപ്പോള്‍ ഗാസയിലുണ്ട്. റിസര്‍വ് സൈനികര്‍ക്കായി 130 കോടി ഡോളര്‍ ശമ്പള ഇനത്തില്‍മാത്രം ചെലവുണ്ട്. ആവശ്യത്തിന് സൈനികരെമാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നതാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹമാസ് കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനാല്‍ ഇസ്രായേല്‍ സേനക്ക് കനത്ത ആള്‍നാശവും സംഭവിക്കുന്നുണ്ട്. യുദ്ധം മൂലം ഇസ്രായേലി സമ്പദ്‌വ്യവസ്ഥയും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളിലും കനത്ത പ്രതിസന്ധിയാണ് രാജ്യം നേരിട്ടുക്കൊണ്ടിരിക്കുന്നത്.

business Latest News