/kalakaumudi/media/post_banners/74256feb451434ed728db0f3f126bd9f324e470cb81c5557c0662068ae1d6db4.jpg)
ന്യൂയോർക്ക്: യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ ഒത്തുതീർപ്പിനൊരുങ്ങുന്നു.8.9 ബില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാനാണ് തീരുമാനം.ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാനാണ് തീരുമാനം.
എന്നാൽ കോടതി അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് ശ്രമം വിജയിക്കൂവെന്ന് കമ്പനി അറിയിച്ചു.ടാൽക്കം പൗഡറുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും കമ്പനി ഇതുവരെയും തങ്ങളുടെ വീഴ്ച സമ്മതിച്ചിട്ടില്ല.എന്നാൽ 2020 മെയ് മാസത്തിൽ യുഎസിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തലാക്കിയിരുന്നു.
പരാതിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ ശാസ്ത്രീയമായ യോഗ്യതകളില്ലാത്തതാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.25 വർഷത്തിനുള്ളിൽ പതിനായിരക്കണക്കിന് പരാതിക്കാർക്ക് 8.9 ബില്യൺ ഡോളർ നൽകുമെന്ന് കമ്പനി അറിയിച്ചു.