/kalakaumudi/media/post_banners/71cf279b1f5c28ee33de63c1fbf5489d8e6151fd484ed645317c67b745b39d70.jpg)
ന്യൂഡൽഹി: ഗ്ലോബൽ ഇൻവെസ്‌റ്റ്മന്റ് ബാങ്ക് മോർഗൻ സ്‌റ്റാൻലി ആറ് മാസത്തിനുള്ളിൽ രണ്ടാം ഘട്ട ജോലി വെട്ടിക്കുറയ്ക്കലിന് ഒരുങ്ങുന്നു.സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഏകദേശം 3000 തൊഴിലവസരങ്ങൾ ഇല്ലാതാക്കാൻ മോർഗൻ സ്‌റ്റാൻലി പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
കടുത്ത സാമ്പത്തിക അന്തരീക്ഷം നിക്ഷേപ ബാങ്കിനെ അവരുടെ ജീവനക്കാരുടെ എണ്ണം പരിശോധിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ ഉദ്ധരിച്ച ഒരു ഉറവിടം വ്യക്തമാക്കി.നിക്ഷേപ ബാങ്കിംഗ് യൂണിറ്റിൽ നിന്നുള്ള ഫീസ് ഇടിഞ്ഞ മറ്റൊരു പാദത്തിന് ശേഷമാണ് ഈ തീരുമാനം വരുന്നത്.
ബാങ്കിന്റെ മൊത്തം വരുമാനം ഏകദേശം 2 ശതമാനം കുറഞ്ഞ് 14.5 ബില്യൺ ഡോളറായിരുന്നു.വിപണിയിലെ അനിശ്ചിതത്വവും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് “എക്സ്പെൻസ് മാനേജ്മെന്റിന്” മുൻഗണന നൽകുമെന്ന് മോർഗൻ സ്‌റ്റാൻലി മേധാവി ഷാരോൺ യെഷായ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
നിക്ഷേപകർ അസ്ഥിരമായ വിപണികളെക്കുറിച്ചും അതിവേഗം ഉയരുന്ന പലിശ നിരക്കുകളെക്കുറിച്ചും കൂടുതൽ ജാഗ്രത പുലർത്തുന്നതിനാൽ വാൾസ്ട്രീറ്റിലെ നിക്ഷേപ ബാങ്കുകൾ ഇടപാടുകളിൽ മാന്ദ്യം നേരിട്ടിരുന്നു. ഇത് ഇതിനകം തന്നെ നിരവധി യുഎസ് ബാങ്കുകളെ ദോഷകരമായി ബാധിക്കുകയും മൂന്ന് പ്രമുഖ വായ്‍പാ ദാതാക്കളുടെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്‌തു.