ലാഭമുണ്ടെങ്കിലും ചെലവാണ് അധികമെന്ന് ഫ്‌ലിപ്കാര്‍ട്ട്

കമ്പനിയ്ക്ക് ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ തുടങ്ങിയവ കാരണം വലിയ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 51 ശതമാനമാണ് കമ്പനിയുടെ നഷ്ടം.അതായത് 4,362 കോടി രൂപ.

author-image
Priya
New Update
ലാഭമുണ്ടെങ്കിലും ചെലവാണ് അധികമെന്ന് ഫ്‌ലിപ്കാര്‍ട്ട്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിന് സാമ്പത്തിക വര്‍ഷത്തില്‍ (2021-22) രേഖപ്പെടുത്തിയിരിക്കുന്നത് 31 ശതമാനം വരുമാന വളര്‍ച്ചയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഫ്‌ലിപ്കാര്‍ട്ടിന്റെ വരുമാനം 10,659 കോടി രൂപയാണ്.വരുമാനം കൂടിയെങ്കില്‍ പോലും വലിയ നേട്ടമൊന്നുമില്ല.

കമ്പനിയ്ക്ക് ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ തുടങ്ങിയവ കാരണം വലിയ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 51 ശതമാനമാണ് കമ്പനിയുടെ നഷ്ടം.അതായത് 4,362 കോടി രൂപ.ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം 10,477 കോടി രൂപയാണെന്നാണ് ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ ആക്സസിന്റെ ഡാറ്റ .

7,804 കോടി രൂപയാണ് 2021ലെ പ്രവര്‍ത്തന വരുമാനം. ഫ്‌ലിപ്കാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയുടെ പ്രവര്‍ത്തന വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനമായി ഉയര്‍ന്നു. അതായത് 3501.2 കോടി രൂപയായി മാറി. മുന്‍വര്‍ഷത്തിലെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 429 കോടിയായിരുന്നു.ഈ വര്‍ഷം അത് 597.6 കോടി രൂപയായി ഉയര്‍ന്നു.

ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ്, പരസ്യം, കളക്ഷന്‍ സേവനങ്ങള്‍ എന്നിവ വഴിയാണ് ഫ്‌ലിപ്കാര്‍ട്ടിന് പ്രധാനമായും വരുമാനങ്ങള്‍ ലഭിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് ലോജിസ്റ്റിക്‌സ് മുഖേന 3,848 കോടി രൂപയും പരസ്യങ്ങള്‍ വഴി 2,083 കോടി രൂപയും നേടി.2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി മാര്‍ക്കറ്റ്പ്ലേസ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം

2,794.6 കോടി രൂപയായിരുന്നു. ഇതാണ് 2022 ആയപ്പോള്‍ 2,823 രൂപയായി ഉയര്‍ന്നു.

 

ഫ്‌ലിപ്കാര്‍ട്ട് സേവനങ്ങള്‍ 2022ലാണ് വ്യാപിപ്പിക്കുന്നത്. നിലവില്‍ വിഡിയോ സ്ട്രീമിങ്, വിതരണം, ഹോസ്റ്റിങ് സേവനങ്ങള്‍ എന്നിവയിലേക്ക് കൂടി കമ്പനി കടന്നിട്ടുണ്ട്. പരസ്യം ചെയ്യല്‍, പ്രമോഷനുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ എന്നിവ നടത്തുന്നതിന് പുറമെയാണ് ഇത്. ഫ്‌ലിപ്കാര്‍ട്ട് സ്വന്തമായി കണ്ടന്റ് നിര്‍മിക്കാന്‍ തുടങ്ങിയതും ഈ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

flipkart