വായ്പ എടുത്തവർക്ക് താൽക്കാലിക ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

വായപ എടുത്തവർക്ക് താൽക്കാലികാശ്വാസം. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ).

author-image
Greeshma Rakesh
New Update
വായ്പ എടുത്തവർക്ക് താൽക്കാലിക ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

കൊച്ചി: വായപ എടുത്തവർക്ക് താൽക്കാലികാശ്വാസം. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ).

ഇഎംഐ വർധിക്കിക്കില്ലെന്ന് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് (എംപിസി) തീരുമാനിച്ചത്.

തുടർച്ചയായ അഞ്ചാം തവണയാണ് ആർബിഐ വായ്പാ പലിശ നിരക്കുകൾ വർധിപ്പിക്കാത്തത്.ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരും. പലിശ നിരക്ക് ഒരേ നിരക്കിൽ നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

പണപ്പെരുപ്പം കുറയുന്നതിന്റെ ലക്ഷണങ്ങൾ ആശങ്കയായി തുടരുന്ന സമയത്താണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐയുടെ പ്രഖ്യാപനം. ആഗോള സാമ്പത്തിക സ്ഥിതി ദുർബലമായി തുടരുമ്പോൾ പോലും ഇന്ത്യ മുന്നേറുന്നുണ്ടെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരിയിൽ നടന്ന മീറ്റിംഗിലാണ് റിപ്പോ നിരക്ക് നിരക്ക് അവസാനമായി വർധിപ്പിച്ച് 6.50 ശതമാനമാക്കിയത്. അതെസമയം ജിഡിപി വളർച്ചാ അനുമാനം ആർബിഐ ഉയർത്തി.

ആർബിഐ ജിഡിപി വളർച്ചാ അനുമാനം 2024- സാമ്പത്തിക വർഷത്തിലെ 6.5 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർത്തി. പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്ന ജിഡിപി വളർച്ചാ അനുമാനം 6.8 ശതമാനം മാത്രമാണ്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2024 സാമ്പത്തിക വർഷത്തിൽ 5.4 ശതമാനത്തിൽ തന്നെ നിലനിർത്തി. മൂന്നാം പാദത്തിൽ 5.6 ശതമാനമാണ് ലക്ഷ്യമിടുന്നത്. 2023 ഒക്ടോബറിൽ പണപ്പെരുപ്പം അഞ്ചു ശതമാനത്തിൽ താഴെ എത്തിക്കാൻ ആയെങ്കിലും പണപ്പെരുപ്പം കുറക്കുക അത്ര എളുപ്പമല്ല എന്നതാണ് സത്യം.

അതെസമയം 2023 ഒക്ടോബറിൽ, ചരക്ക് കയറ്റുമതിയിൽ വർധന. 2023-24 സാമ്പത്തിക വർഷത്തിൽ സേവനങ്ങളുടെ കയറ്റുമതിയും മികച്ച നിലയിലാണെന്ന് ആർബിഐ ഗവർണർ സൂചിപ്പിച്ചു.

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിൽ വർധന. ഡിസംബർ ഒന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 60400 കോടി ഡോളറിലെത്തി മുൻ ആഴ്‌ചയിലെ കരുതൽ ശേഖരത്തെ അപേക്ഷിച്ച് ഇപ്പോൾ 2540 കോടി ഡോളറിൻെറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

RBI Bussiness News repo rate