എസ് ബി ടി മാര്‍ച്ച് 31 വരെ മാത്രം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി) മാര്‍ച്ച് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എസ് ബി ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ എപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. എസ് ബി ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല,

author-image
praveen prasannan
New Update
എസ് ബി ടി മാര്‍ച്ച് 31 വരെ മാത്രം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി) മാര്‍ച്ച് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എസ് ബി ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ എപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.

എസ് ബി ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആ ന്‍ഡ് ജയ് പൂര്‍, സ്റ്റേ ബാങ്ക് ഓഫ് ജയ് പൂര്‍ എന്നീ ബാങ്കുകളാണ് എസ് ബി ഐയില്‍ ലയിക്കുന്നത്.

ഈ ബാങ്കുകളുടെ ഇടപാടുകാരും ആസ്തികളുമെല്ലാം എസ് ബി ഐയിലേക്ക് മാറും. ഇതോടെ 37 ലക്ഷം കോടി രൂപ ആസ്തിയും 22500 ശാഖകളുജ്മ് 58000 എടി എമ്മും 50 കോടിയിലേറെ ഇടപാടുകാരുമുള്ള വന്പന്‍ ബാങ്കായി എസ് ബി ഐ മാറും. എസ് ബി ഐക്ക് മാത്രം 16500 ശാഖകളാണുളളത്.

ബാങ്കുകള്‍ ലയിക്കുന്പോള്‍ ജീവനക്കാര്‍ എസ് ബി ഐയിലേക്ക് മാറും. എസ് ബി ബി ജെ, എസ് ബി എം, എസ് ബി ടി എന്നിവ സ്റ്റോക് എക് സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തവയാണ്.

എസ് ബി ടി ഓഹരിയുടമകള്‍ക്ക് 10 ഓഹരിക്ക് 22 എസ് ബി ഐ ഓഹരി എന്ന ക്രമത്തില്‍ ലഭിക്കും. ലയിക്കുന്പോള്‍ എസ് ബി ടി അടക്കമുളള അനുബന്ധ ബാങ്കുകളുടെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടും.

s b t upto march 31 only