എസ് ബി ടി എസ് ബി ഐയിലേക്ക് മാറുന്നു: അറിയേണ്ടവ...

തിരുവനന്തപുരം: എസ് ബി ടി എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വെള്ളിയാഴ്ച വരെയേ ഉള്ളൂ. ഏപ്രില്‍ ഒന്ന് സാന്പത്തിക വര്‍ഷത്തിന്‍റെ തുടക്കമായതിനാല്‍ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്. ഞായറാഴ്ചയും കഴിഞ്ഞാല്‍ കേരളത്തിന്‍റെ സ്വന്തം ബാങ്കായ

author-image
praveen prasannan
New Update
എസ് ബി ടി എസ് ബി ഐയിലേക്ക് മാറുന്നു: അറിയേണ്ടവ...

തിരുവനന്തപുരം: എസ് ബി ടി എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വെള്ളിയാഴ്ച വരെയേ ഉള്ളൂ. ഏപ്രില്‍ ഒന്ന് സാന്പത്തിക വര്‍ഷത്തിന്‍റെ തുടക്കമായതിനാല്‍ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്. ഞായറാഴ്ചയും കഴിഞ്ഞാല്‍ കേരളത്തിന്‍റെ സ്വന്തം ബാങ്കായ എസ് ബി ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) എന്നാകും അറിയപ്പെടുക.

ലയനം ഉപഭോക്താക്കളെ ബാധിക്കില്ല. എസ് എം എസ് വഴി സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കുന്നുണ്ട്.

എസ് ബി ടിക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയ് പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ് ബി ഐയില്‍ ലയിക്കുന്നത്.

എസ് ബി ഐയുടെ അതേ സോഫ്റ്റ്വെയറാണ് അസോസിയേറ്റ് ബാങ്കുകളും ഉപയോഗിക്കുന്നത് എന്നതിനാല്‍ എസ് ബി ഐയെന്ന പേരില്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്പോള്‍ പ്രായോഗിക തടസമുണ്ടാകില്ല. ബാങ്ക് ശാഖകളുടെ ബോര്‍ഡില്‍ മാത്രമേ കാര്യായ മാറ്റമുണ്ടാകൂ. ഏപ്രില്‍ ഒന്ന് മുതല്‍ ലയിക്കുന്ന ബാങ്കുകളിലെ ഇടപാടുകാരെ എസ് ബി ഐ ഉപഭോക്താക്കളായിട്ടായിരിക്കും കണക്കാക്കുക.

പാസ്ബുക്
എസ് ബി ടി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് ഇപ്പോഴത്തെ പാസ്ബുക് തന്നെ ഉപയോഗിക്കാം. ജൂണിന് മുന്പ് ബാങ്ക് പുഹിയ പാസ് ബുക് വിതരണം ചെയ്യും.

ശാഖകള്‍
ലയനം നടക്കുമെങ്കിലും ശാഖകളൊന്നും ഉടന്‍ പൂട്ടില്ല. എസ് ബി ഐക്കും എസ് ബി ടിക്കും ഒരേ സ്ഥലത്ത് ശാഖകളുണ്ടെങ്കില്‍ അവയുടെ പേരില്‍ ചെറിയ മാറ്റമുണ്ടാകും. എസ് ബി ടി ശാഖകളുടെ ഐ എഫ് എസ് സി കോഡില്‍ മാറ്റമുണ്ടാകില്ല. എസ് ബി ടി മാനേജിംഗ് ഡയറക്ടര്‍ എസ് ബി ഐയുടെ ചീഫ് ജനറല്‍ മാനേജരായി മാറും. തിരുവനന്തപുരം പൂജപ്പുരയിലുള്ള എസ് ബി ടി ആസ്ഥാന മന്ദിരം എസ് ബി ഐ കേരള സര്‍ക്കിള്‍ ആസ്ഥാനമാകും.

ചെക്ബുക്

എസ് ബി ടി നല്‍കിയ ചെക് ബുക് മൂന്ന് മാസത്തേക്ക് ഉപയോഗിക്കാം. എസ് ബി ടിയുടെ ചെക് പണത്തിന് പകരം എവിടെ നിന്നെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എസ് ബി ഐ ശാഖയില്‍ നിന്ന് മൂന്ന് മാസത്തിനുള്ളില്‍ പണമാക്കാന്‍ കഴിയും. ലയനം സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എസ് ബി ടിയുടെ ചെക് ബുക്ക് എസ് ബി ഐ മാറ്റി നല്‍കും.

എ ടി എം

ഇപ്പോള്‍ തന്നെ എസ് ബി ഐയുടെയും അസോസിയേറ്റ് ബാങ്കുകളുടെയും എ ടി എം കാര്‍ഡുകള്‍ സമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ പെട്ട ഏത് എ ടി എമ്മിലും അധിക നിരക്ക് നല്‍കാതെ ഇവ ഉപയോഗിക്കാനാകും. ഇത് തുടരും. ഭാവിയില്‍ എ ടി എം കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ സാധ്യതയുണ്ടെങ്കിലും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതുവരെയും ഇല്ല. പോയിന്‍റ് ഓഫ് സെയില്‍(പി ഒ എസ്) പര്‍ച്ചേസുകള്‍ക്കും എസ് ബി ടിയുടെ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തടസമുണ്ടാകില്ല.

ഇന്‍റര്‍നെറ്റ് ബാങ്കിംഗ്

ഏപ്രില്‍ ഒന്ന് മുതല്‍ അസോസിയേറ്റ് ബാങ്കുകളുടെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ എസ് ബി ഐ നെറ്റ്വര്‍ക്കിംഗ് സൈറ്റ് വഴിയാണ് നടത്തേണ്ടത്  www.onlinesbi.com  എസ് ബി ഐ നെറ്റ് ബാങ്കിംഗ് സൈറ്റ് വിലാസം. വ്യത്യസ്ത സൈറ്റുകളില്‍ ആയിരുന്നെങ്കിലും നേരത്തേ തന്നെ ഒരേ പ്ളാറ്റ്ഫോം ഉപയോഗിച്ചിരുന്നതിനാല്‍ ഈ ബാങ്കുകളൊന്നും ഒരേ യൂസര്‍നെയിം ഉപയോഗിച്ച് ഒന്നിലധികം ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാകില്ല.

ഇ കോമേഴ്സ് ഇടപാടുകള്‍

ഇ കോമേഴ്സ് ഇടപാടുകള്‍ക്ക് പഴയ ബാങ്കിന്‍റെ പേര് തന്നെ തെരഞ്ഞെടുക്കണം. സാധനങ്ങള്‍ വാങ്ങുന്പോള്‍ ഓണ്‍ലൈനായി പണമടയ്ക്കുന്പോള്‍ എസ് ബി ടി അക്കൌണ്ടുള്ളവര്‍ ലയനശേഷവും എസ് ബി ടി എസ് ബി ടി തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്. എസ് ബി ഐ ഉപഭോക്താക്കള്‍ പഴയ പോലെ എസ് ബി ഐ തന്നെ തെരഞ്ഞെടുക്കണം.

മൊബൈല്‍ ബാങ്കിംഗ്

എസ് ബി ഐയുടെയും എസ് ബി ടിയുടെ മൊബൈല്‍ ആപ്ളിക്കേഷന്‍ ഒന്നായതിനാല്‍ മാറ്റം വരില്ല.

customers should know this sbt to merge with sbi