ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ഐപിഒയ്ക്ക് അനുമതി ഇല്ല

മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ഐപിഒയ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നിക്ഷേധിച്ചു.

author-image
anu
New Update
ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ഐപിഒയ്ക്ക് അനുമതി ഇല്ല

 

ന്യൂഡല്‍ഹി: മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ഐപിഒയ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നിക്ഷേധിച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 7.5 ശതമാനത്തിലധികം ഇടിഞ്ഞ് 163.40 രൂപയായി.

ഐ.പി.ഒ യിലൂടെ 1,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചത്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് പ്രശ്‌നത്തിന് ഉടന്‍ തീരുമാനമാകുമെന്ന് സൂചനയുണ്ട്. 2008ല്‍ ചെന്നൈയില്‍ എസ്.വി. രാജാ വൈദ്യനാഥന്‍ സ്ഥാപിച്ച ആശിര്‍വാദിന്റെ ഓഹരികള്‍ 2015ലാണ് മണപ്പുറം ഫിനാന്‍സ് വാങ്ങുന്നത്. നിലവിലെ ഓഹരികളില്‍ 95 ശതമാനവും മണപ്പുറത്തിന്റെ പക്കലാണ്.

Business News Latest News