ഓഹരി വിപണിയില്‍ ഇടിവ്

ഓഹരി വിപണിയില്‍ ഇടിവ് നേരിട്ടു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

author-image
anu
New Update
ഓഹരി വിപണിയില്‍ ഇടിവ്

 
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് നേരിട്ടു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ബുധനാഴ്ച സെന്‍സെക്‌സ് 1628 പോയിന്റാണ് ഇടിഞ്ഞത്. ബാങ്കിങ്, മെറ്റല്‍, ഓയില്‍ ഓഹരികളിലെ കനത്ത വില്‍പന സമ്മര്‍ദമാണ് വിപണിക്കു പ്രതികൂലമായത്. 71,500.76 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 460.35 പോയിന്റ് താഴ്ന്ന് 21,571.95ലും ക്ലോസ് ചെയ്തു.

2022 ജൂണ്‍ 13 ശേഷം പല ഓഹരികള്‍ക്കും ബുധനാഴ്ച ഏറ്റവും മോശം ദിനമായിരുന്നു. ചൊവ്വാഴ്ച സെന്‍സെക്‌സ് വ്യാപാരത്തിനിടെ സര്‍വകാല റെക്കോര്‍ഡില്‍ തൊട്ടതിനു തൊട്ടുപിന്നാലെയാണ് വലിയ വീഴ്ച. നിഫ്റ്റിയും തിങ്കളാഴ്ച റെക്കോര്‍ഡില്‍ എത്തിയിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിവില 8 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ മൂന്നാം പാദത്തിലെ ലാഭം നിക്ഷേപകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് കാരണം. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലും ക്ഷീണം പ്രകടമായിരുന്നു.

ടാറ്റ സ്റ്റീല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, മാരുതി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ എന്നിവയാണ് ഏറ്റവും തകര്‍ച്ച നേരിട്ട ഓഹരികള്‍.

എച്ച്‌സിഎല്‍ , ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, നെസ്ലെ എന്നിവ നേട്ടവുമുണ്ടാക്കി.

Business News Latest News