പെണ്‍കട്ടിയുടെ സൗഹൃദം; യുപിയില്‍ 14 കാരനെ സഹപാഠികള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

ഉത്തര്‍പ്രദേശില്‍ 14 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഒരു പെണ്‍കുട്ടിയുമായി 14 വയസുകാരനുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിലാണ് 14, 16 വയസ്സായ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്.

author-image
Priya
New Update
പെണ്‍കട്ടിയുടെ സൗഹൃദം; യുപിയില്‍ 14 കാരനെ സഹപാഠികള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

 

ബറേലി: ഉത്തര്‍പ്രദേശില്‍ 14 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഒരു പെണ്‍കുട്ടിയുമായി 14 വയസുകാരനുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിലാണ് 14, 16 വയസ്സായ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്.

ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു.യുപി ബറേലിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മൂന്ന് ആണ്‍കുട്ടികള്‍ സുഹൃത്തുക്കളാണ്.മൂന്ന് പേരുടെയും സുഹൃത്താണ് 13കാരിയായ പെണ്‍കുട്ടി.

പെണ്‍കുട്ടി 14കാരനുമായി കൂടുതല്‍ സൗഹൃദം പുലത്തിയതില്‍ പ്രകോപിതരായായിരുന്നു കൊലപാതകം.14 വയസുകാരന്‍ എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. പ്രതികളില്‍ ഒരാള്‍10ലും.

കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാള്‍ 10ആം ക്ലാസ് പാസായിരുന്നു. ഇതിനു പിന്നാലെ സുഹൃത്തുക്കളെ കാണാന്‍ പോയ 14 വയസുകാരന്‍ തിരികെയെത്തിയില്ല.

ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടി കുത്തേറ്റ് മരിച്ചതാണെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.ഇതിനു പിന്നാലെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

മകന്റെ മരണത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി പിതാവ് തന്റെ പരാതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് കേസിന് വഴിത്തിരിവായത്. പരാതിയില്‍ എട്ടാംക്ലാസുകാരന്റെ മരണത്തില്‍ രണ്ടു സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി അച്ഛന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

മൂന്ന് ആണ്‍കുട്ടികളുടെയും സുഹൃത്തായിരുന്നു 13കാരി.എന്നാല്‍ 14കാരന്‍ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതില്‍ കുപിതരായ പ്രതികള്‍ 14കാരനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

utharpradesh Crime