വിവാഹ വാഗ്ദാനം നല്‍കി നിരന്തര ലൈംഗിക പീഡനം; 13 കാരിയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 13 കാരി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തോട്ടക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Priya
New Update
വിവാഹ വാഗ്ദാനം നല്‍കി നിരന്തര ലൈംഗിക പീഡനം; 13 കാരിയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 13 കാരി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തോട്ടക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ് വ്യക്തമാക്കിയതോടെയാണ് മരണത്തിനു പിന്നാലെ ദുരൂഹതകള്‍ മറനീക്കി പുറത്തു വന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 9നാണ് പെണ്‍കുട്ടി മരിക്കുന്നത്. പനി, ഛര്‍ദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

രോഗങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നു.തുടര്‍ന്നാണ് സെപ്റ്റംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തുന്നത്. അതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.

അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണത്തില്‍ വഴിത്തിരിവ് എത്തിയത്. ഒരു നമ്പരില്‍ നിന്ന് കുട്ടിയുടെ ഫോണിലേക്ക് 29 വിളികള്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

 അന്വേഷണം എത്തി നിന്നത് പ്രതിയായ വിഷ്ണുവിലായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചത്.

2022 ആഗസ്റ്റ് 16-ന് വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടകൊട്ടാന്‍ വന്ന ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടു.പരിചയം പിന്നീട് പ്രണയമായി മാറിയതോടെ വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗിക ചൂഷണം നടത്തിയിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

 

 

death Arrest sexual harassment