വാക്കുതര്‍ക്കത്തിനൊടുവില്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തി; മൃതദേഹം കോളേജ് ക്യാമ്പസില്‍ ഒളിപ്പിച്ചു, യുവാവ് പിടിയില്‍

ഗുജറാത്തില്‍ മുന്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കോളേജ് ക്യാമ്പസില്‍ ഒളിപ്പിച്ച് യുവാവ്.മെഹ്സാന ജില്ലയിലെ വദസ്മയിലുള്ള ഒരു ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് അതേ കോളേജില്‍ പഠിക്കുന്ന യുവാവ് കൊലപ്പെടുത്തിയത്.

author-image
Priya
New Update
വാക്കുതര്‍ക്കത്തിനൊടുവില്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തി; മൃതദേഹം കോളേജ് ക്യാമ്പസില്‍ ഒളിപ്പിച്ചു, യുവാവ് പിടിയില്‍

മെഹ്സാന: ഗുജറാത്തില്‍ മുന്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കോളേജ് ക്യാമ്പസില്‍ ഒളിപ്പിച്ച് യുവാവ്.മെഹ്സാന ജില്ലയിലെ വദസ്മയിലുള്ള ഒരു ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് അതേ കോളേജില്‍ പഠിക്കുന്ന യുവാവ് കൊലപ്പെടുത്തിയത്.

ഏപ്രില്‍ 28നാണ് സംഭവം. യുവതിയെ കാണാതായതിന് തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഏപ്രില്‍ 29ന് കോളേജ് ക്യാമ്പസിനുള്ളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ഊ ബന്ധം ഉപേക്ഷിച്ചു. പിന്നീട് യുവതി മറ്റൊരു യുവാവുമായി സൗഹൃദത്തിലായിരുന്നു.

ബന്ധം വേര്‍പെട്ടതിനേക്കാള്‍ മുന്‍ കാമുകി മറ്റൊരാളുമായി സംസാരിക്കുന്നതിലും യുവാവ് പ്രകോപിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഏപ്രില്‍ 28ന് നേരത്തെ വാങ്ങിയിരുന്ന നോട്ടുബുക്ക് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കോളേജ് ക്യാമ്പസിന്റെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവ് യുവതിയെ ചോദ്യം ചെയ്തു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പിന്നീട് മൃതദേഹം വലിച്ചിഴച്ച് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടിയുമായി യുവാവ് സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയയ യുവാവിനെ സ്വദേശമായ വല്‍സാദ് ജില്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ പ്രതി താനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

 

murder gujarat