നവദമ്പതികളടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി; ശേഷം ജീവനൊടുക്കി യുവാവ്

വെള്ളിയാഴ്ച വൈകീട്ട് ഇറ്റാവ ജില്ലയില്‍ നിന്ന് സോനുവിന്റെ വിവാഹച്ചടങ്ങിന് ശേഷം മടങ്ങിയെത്തി അതിഥികളെല്ലാം ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവ് തന്റെ കുടുംബാംഗങ്ങളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധു ജയകേഷ് യാദവ് പറഞ്ഞു.

author-image
Priya
New Update
നവദമ്പതികളടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി; ശേഷം ജീവനൊടുക്കി യുവാവ്

ആഗ്ര: ഉത്തര്‍പ്രദേശില്‍ മെയിന്‍പുരി ജില്ലയിലെ ഗ്രാമത്തില്‍ വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. നോയിഡയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലേക്കെത്തി നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം ഇയാള്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോകുല്‍പുര അര്‍സര ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ശിവ് വീര്‍ യാദവ് (28) ആണ് അഞ്ച് പേരെ കൊലപ്പെടുത്തിയത്. സഹോദരന്‍ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരന്‍ ഭുള്ളന്‍ (25), ഭാര്യാസഹോദരന്‍ സൗരഭ് (23), സുഹൃത്ത് ദീപക് കുമാര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് ഇറ്റാവ ജില്ലയില്‍ നിന്ന് സോനുവിന്റെ വിവാഹച്ചടങ്ങിന് ശേഷം മടങ്ങിയെത്തി അതിഥികളെല്ലാം ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവ് തന്റെ കുടുംബാംഗങ്ങളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധു ജയകേഷ് യാദവ് പറഞ്ഞു.

അക്രമിയുടെ ഭാര്യയടക്കം രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ദിവസം മുമ്പ് പ്രതി വീട്ടില്‍ വന്നിരുന്നുവെന്നും സഹോദരന്റെ വിവാഹത്തിന് തയ്യാറെടുക്കുമ്പോള്‍ സന്തോഷവാനായിരുന്നില്ലെന്നും ഗ്രാമീണന്‍ പറഞ്ഞു.

സംഭവത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആഗ്ര സോണ്‍), രാജീവ് കൃഷ്ണ, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആഗ്ര റേഞ്ച്) ദീപക് കുമാര്‍ എന്നിവര്‍ ഗ്രാമത്തിലെത്തി അന്വേഷണത്തിന് ഉത്തരവിട്ടു.

ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി.

utharpradesh murder suicide