അവിഹിതബന്ധം; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊലപ്പെടുത്തി മകന്‍

പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളെ കൂട്ടുപിടിച്ചായിരുന്നു കൊലപാതകം. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ താമസിക്കുന്ന പരംജീത് സിങ് ആണ് മരിച്ചത്.

author-image
Greeshma Rakesh
New Update
അവിഹിതബന്ധം; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊലപ്പെടുത്തി മകന്‍

 (പ്രതീകാത്മക ചിത്രം)

ശ്രീനഗര്‍: അവിഹിതബന്ധം സംബന്ധിച്ച തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളെ കൂട്ടുപിടിച്ചായിരുന്നു കൊലപാതകം. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ താമസിക്കുന്ന പരംജീത് സിങ് ആണ് മരിച്ചത്. സംഭവത്തില്‍ പരംജീതിന്റെ മകന്‍ വികാസ് ഠാക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അഞ്ച് പേരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

 

പരംജീത് സിങ്ങിനെ കാണാനില്ലെന്ന് മാര്‍ച്ചില്‍ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് മൂന്നു മാസത്തോളം അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം സെര്‍ല ഭാഗ മേഖലയില്‍ റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് ഠാക്കൂര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു.

ഇതില്‍ വൈരാഗ്യം തോന്നിയ മകന്‍ അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടാന്‍ അമ്മാവനോട് പറയുകയും കള്ളക്കഥകള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തിരുന്നു.

പൊലീസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ പിതാവിന്റെ മൊബൈല്‍ ഫോണും പ്രതി നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പരംജീത് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം വനമേഖലയില്‍ ഉപേക്ഷിച്ചത്. ഇവരെയും അറസ്റ്റ് ചെയ്‌തെന്നും രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

murder jammu kashmir Crime News