എതിര്‍പ്പ് പരിഗണിക്കാതെ പ്രണയം തുടര്‍ന്നു; മകളേയും കാമുകനേയും കൊലപ്പെടുത്തി മുതലകള്‍ക്കിട്ട് കൊടുത്തു

മധ്യപ്രദേശിലെ മൊറേനയില്‍ മകളേയും കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. ജൂണ്‍ 3 നാണ് മകള്‍ ശിവാനി തോമറും(18) രാധേശ്യാം തോമറും (21) കൊല്ലപ്പെട്ടത്.

author-image
Priya
New Update
എതിര്‍പ്പ് പരിഗണിക്കാതെ പ്രണയം തുടര്‍ന്നു; മകളേയും കാമുകനേയും കൊലപ്പെടുത്തി മുതലകള്‍ക്കിട്ട് കൊടുത്തു

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ മകളേയും കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. ജൂണ്‍ 3 നാണ് മകള്‍ ശിവാനി തോമറും(18) രാധേശ്യാം തോമറും (21) കൊല്ലപ്പെട്ടത്.

മോറേനയിലെ രത്തന്‍ബാസി ഗ്രാമവാസിയായിരുന്നു പെണ്‍കുട്ടി. അടുത്ത ഗ്രാമമായ ബാലുപുയിലെ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. ഈ ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അവര്‍ ബന്ധം തുടരുകയായിരുന്നു. ജൂണ്‍ 3 നാണ് യുവാവിനെ കാണാതാവുന്നത്. ഇതേ ദിവസം തന്നെ ശിവാനിയെ കാണുന്നില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

എതിര്‍പ്പുകള്‍ ഭയന്ന് ഇരുവരും എതിര്‍പ്പുകള്‍ ഭയന്ന് ഒളിച്ചോടിയെന്നായിരുന്നു യുവാവിന്റെ വീട്ടുകാര്‍ വിചാരിച്ചിരുന്നത്.എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരങ്ങളൊന്നുമില്ലാതെ വന്നതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

മകനേയും മകനുമായി ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടിയേയും കാണാനില്ലെന്നുമുള്ള യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലിന് ഒടുവില്‍ മകളേയും കാുകനേയും കൊലപ്പെടുത്തിയെന്ന് ശിവാനിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.

ജൂണ്‍ മൂന്നിന് ഇരുവരേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ വലിയ കല്ലുകള്‍ കെട്ടി മുതലകളുള്ള ചംബല്‍ നദിയില്‍ എറിയുകയായിരുന്നുവെന്നാണ് ശിവാനിയുടെ പിതാവ് വിശദമാക്കുന്നത്. ചംബല്‍ നദിയില്‍ 2000ല്‍ അധികം മുതലകളുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

മകളുടേയും കാമുകന്റേയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം വീട്ടുകാര്‍ പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മധ്യപ്രദേശ് പൊലീസുള്ളത്.

murder bhopal