മലങ്കര ജലാശയം കാണാനെത്തിയ +2 വിദ്യാര്‍ഥിനി പീഡിപ്പിച്ചു; 34-കാരനായി തിരച്ചില്‍ നടത്തി പൊലീസ്

കേസില്‍ മഹസര്‍ തയ്യാറാക്കുന്നതിനായി സ്‌കൂബാ ടീമിന്റെ ഡിങ്കിയില്‍ പോലീസ് മലങ്കര ജലാശയത്തിലെ തുരുത്തിലെത്തിയിരുന്നു

author-image
greeshma
New Update
മലങ്കര ജലാശയം കാണാനെത്തിയ +2 വിദ്യാര്‍ഥിനി പീഡിപ്പിച്ചു; 34-കാരനായി തിരച്ചില്‍ നടത്തി പൊലീസ്

മുട്ടം: മലങ്കര ജലാശയം കാണാനെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി തിരച്ചില്‍ നടത്തി പൊലീസ്. മുട്ടം മാത്തപ്പാറ കോളനിക്ക് സമീപം മലങ്കര ജലാശയത്തിന് നടുവിലെ തുരുത്തില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുട്ടം താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷി (34)നെയാണ് പൊലീസ് അന്വേഷിക്കുന്നത്.

ജനുവരി 26-നാണ് പെണ്‍കുട്ടിയും കൂട്ടുകാരും കോട്ടയത്തുനിന്ന് മലങ്കര ജലാശയം കാണാന്‍ എത്തിയത്. ശേഷം ഉച്ചയോടെ പ്രതിയും പെണ്‍കുട്ടികളും രണ്ട് കുട്ടവഞ്ചികളിലായി തുരുത്തിലേക്ക് പോയി. പിന്നീട് മറ്റ് രണ്ട് കുട്ടികളേയും തിരിച്ചയച്ചതിന് ശേഷം തന്ത്രപൂര്‍വം പ്രതി പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ചു. 

സംഭവത്തില്‍ ഭയന്ന് പോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂളില്‍ നടത്തിയകൗണ്‍സലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതറിഞ്ഞതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ മഹസര്‍ തയ്യാറാക്കുന്നതിനായി സ്‌കൂബാ ടീമിന്റെ ഡിങ്കിയില്‍ പോലീസ് മലങ്കര ജലാശയത്തിലെ തുരുത്തിലെത്തിയിരുന്നു.

sexual assault plus two student muttam