അമ്മയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുപിയിലേക്ക് ട്രെയിന്‍ യാത്ര, മകന്‍ അറസ്റ്റില്‍

ഹരിയാനയില്‍ പണം ചോദിച്ചെങ്കിലും വിസമ്മതിച്ചതോടെ അമ്മയെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു.മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുപിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് മകന്‍ ഹിമാന്‍ഷു (20) പൊലീസ് പിടിയിലാകുന്നത്.

author-image
Priya
New Update
അമ്മയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുപിയിലേക്ക് ട്രെയിന്‍ യാത്ര, മകന്‍ അറസ്റ്റില്‍

പ്രയാഗ്രാജ്: ഹരിയാനയില്‍ പണം ചോദിച്ചെങ്കിലും വിസമ്മതിച്ചതോടെ അമ്മയെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു.മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുപിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് മകന്‍ ഹിമാന്‍ഷു (20) പൊലീസ് പിടിയിലാകുന്നത്.

ഹരിയാനയിലെ ഹിസാറില്‍ താമസിക്കുന്ന കോട്ടണ്‍ മില്ലിലെ ജീവനക്കാരിയായ പ്രതിമ ദേവി (42) ആണ് കൊല്ലപ്പെട്ടത്.ഈ മാസം 13നായിരുന്നു സംഭവം. ഹിമാന്‍ഷു അമ്മയോട് അയ്യായിരം രൂപ ചോദിച്ചിരുന്നുവെങ്കിലും പണം നല്‍കില്ലെന്ന് പ്രതിമ പറഞ്ഞതോടെ തര്‍ക്കമായി.

ഇതേ തുടര്‍ന്ന് പ്രതിമയെ ഹിമാന്‍ഷു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേദിവസം വൈകുന്നേരം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിന്‍ യുപിയിലെ പ്രയാഗ്രാജില്‍ എത്തി.

മസംഗമില്‍ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഹിമാന്‍ഷു പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ദരഗഞ്ച് പൊലീസ് സംഗം പ്രദേശത്ത് പട്രോളിങ് നടത്തുമ്പോഴാണ് സംശയാസ്പദമായ രീതിയില്‍ സ്യൂട്ട്‌കേസുമായി ഹിമാന്‍ഷുവിനെ പിടികൂടുന്നത്.

പിന്നീട് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്ന് അന്വേഷണ ഉദ്യോദസ്ഥര്‍ അറിയിച്ചു.അറസ്റ്റ് ചെയ്ത് ഹിമാന്‍ഷുവിനെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

Crime haryana