കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തിരികെയെത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

author-image
Priya
New Update
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തിരികെയെത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ദാവന്‍ഗരെ: കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ദാവന്‍ഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഈ മാസം 9നാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവ് ടെറസില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് കാവ്യ പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസ് പരാതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി ചേര്‍ന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും വ്യക്തമായി.

കാവ്യയും ബിരേഷും തമ്മില്‍ മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ ചേര്‍ന്നു പിടികൂടി.

പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കാവ്യയെ തിരികെ സ്വീകരിക്കാന്‍ നിംഗരാജ തയാറാകുകയും ചെയ്തു.

അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.എന്നാല്‍ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിനെത്തുടര്‍ന്നു ബിരേഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ടെറസിന്റെ മുകളില്‍നിന്നു വീണു മരിച്ചതെന്നാണു കാവ്യ എല്ലാവരോടും പറഞ്ഞിരുന്നതെങ്കിലും തുടരന്വേഷണത്തില്‍ സത്യം പുറത്തുവരുകയായിരുന്നു.

Crime karnataka