/kalakaumudi/media/post_banners/5d37d7788bc115b10d71ecb1065a0ddf05e2489d4bf543e7ca4b7b4fc874d16d.jpg)
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 139 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 93 സീറ്റിലും ലീഡ് ചെയ്യുന്നു.
ടി.ടി.വി. ദിനകരന്റെ എഎംഎംകെ ഒരു സീറ്റിലും കമൽഹാസന്റെ എംഎൻഎം ഒരു സീറ്റിലും മുന്നിലാണ്.
മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ എന്നിവർ മുന്നിലാണ്.
ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ പിന്നിലാണ്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥി ഖുഷ്ബുവും പിന്നിലാണ്.
കൊളത്തൂരിൽ എം.കെ.സ്റ്റാലിന്റെ ലീഡ് 16000 കടന്നു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ 10,000 ലേറെ വോട്ടുകൾക്കു ലീഡ് ചെയ്യുന്നു.