അന്റാര്‍ട്ടിക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലുള്ള മഞ്ഞ്

അന്റാര്‍ട്ടിക് ഇപ്പോള്‍ കടന്നു പോകുന്നത് 2022-23 കാലഘട്ടത്തിലെ വേനലിന്റെ അവസാനത്തിലൂടെയാണ്.ഉത്തരധ്രുവത്തില്‍ ശൈത്യം രൂക്ഷമാകുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദക്ഷിണാര്‍ധത്തില്‍ വേനല്‍ അനുഭവപ്പെടുന്നത്.

author-image
Priya
New Update
അന്റാര്‍ട്ടിക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലുള്ള മഞ്ഞ്

അന്റാര്‍ട്ടിക് ഇപ്പോള്‍ കടന്നു പോകുന്നത് 2022-23 കാലഘട്ടത്തിലെ വേനലിന്റെ അവസാനത്തിലൂടെയാണ്.ഉത്തരധ്രുവത്തില്‍ ശൈത്യം രൂക്ഷമാകുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദക്ഷിണാര്‍ധത്തില്‍ വേനല്‍ അനുഭവപ്പെടുന്നത്.

 

ദക്ഷിണാര്‍ധത്തിലേക്ക് സൂര്യപ്രകാശം കൂടുതലായും കേന്ദ്രീകരിക്കുന്ന സമയമാണ് ഇത്.അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളും കടല്‍മഞ്ഞുമെല്ലാം ഉരുകുന്ന ഇതേ സമയത്ത് തന്നെയാണ് ഈ ഒറ്റപ്പെട്ട ഭൂഖണ്ഡത്തിലേക്ക് പഠനത്തിനായി വലിയ തോതില്‍ ഗവേഷകരെത്തുന്നത്.

ഈ വേനല്‍ക്കാലം അവസാനിക്കാറാകുമ്പോള്‍ ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ അന്റാര്‍ട്ടിക്കിലെ സമുദ്രോപരിതലത്തിലെ മഞ്ഞുള്ളത്.

അതായത് അന്റാര്‍ട്ടിക്കിലെ മഞ്ഞ് ഇപ്പോഴുള്ളത് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിലാണ്.വേനല്‍ക്കാലം ഇനിയും അവസാനിച്ചിട്ടില്ല. അതിനാല്‍ സമുദ്രത്തിന്റെ മേല്‍ത്തട്ടിലുള്ള മഞ്ഞ് ഇനിയും കൂടുതല്‍ ഉരുകി ഒലിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

 

ഈ സമുദ്രത്തിന്റെ മേല്‍ത്തട്ടിലുള്ള മഞ്ഞിന്റെ അളവിലുണ്ടാകുന്ന കുറവ് അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ഉറപ്പിനെ ബാധിക്കും. ഇതിന് മുന്‍പ് 1979 ലാണ് സമാനമായ അളവിലുള്ള കുറവ് സമുദ്രമഞ്ഞില്‍ ഉണ്ടായത്.

ഈ വര്‍ഷത്തെ സമുദ്രമഞ്ഞിന്റെ അളവ് 1979 നേക്കാള്‍ കുറവാണെന്ന് കണക്കുകളില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. അന്റാര്‍ട്ടിക്കിലെ സമുദ്രോപരിതല മഞ്ഞിലുണ്ടായിരിക്കുന്നത് കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായുള്ള ഇടിവാണ്.

ഇങ്ങനെ തുടര്‍ച്ചയായി സമുദ്രോപരിതല മഞ്ഞിന്റെ അളവിലുണ്ടായിരിക്കുന്ന കുറവ് ആഗോളതലത്തില്‍ തന്നെ സമുദ്രതാപനിലയിലെ വര്‍ധിക്കുന്നതിന്റെ തെളിവാണെന്ന് ഗവേഷകര്‍ പറയുന്നു.

സമുദ്രമഞ്ഞിലെ കുറവും അത് ദുര്‍ബലമാക്കുന്ന അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളും ആഗോളതാപനത്തിന്റെ ആഘാതം എത്ര വലുതാണെന്ന് കൂടി ചൂണ്ടിക്കാട്ടുന്നു.

സമുദ്രോപരിതലത്തിലെ മഞ്ഞിലുണ്ടാകുന്ന കുറവ് മഞ്ഞുപാളികളെ നേരിട്ട് ദുര്‍ബലമാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സമുദ്രത്തിലെ മഞ്ഞ് ഇല്ലാതായാല്‍ സമുദ്രതാപം മഞ്ഞുപാളികളുടെ അരികുകളെ ദുര്‍ബലമാക്കി മഞ്ഞുപാളികള്‍ വേര്‍പെടാന്‍ ഇടയാക്കും.

കഴിഞ്ഞ അര പതിറ്റാണ്ടിനിടെ അന്റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെട്ട വലിയ മഞ്ഞുപാളികള്‍ ഇതിനെ സാധൂകരിക്കുന്നു.മഞ്ഞുപാളികള്‍ ദുര്‍ബലമാകുന്നതും അവയുടെ ഉരുകി ഒലിയ്ക്കലും ആഗോളതലത്തില്‍ വലിയ ആഘാതം ഉണ്ടാക്കും.

ആഗോളതാപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് ഉണ്ടായാല്‍ അത് സമുദ്രജലനിരപ്പ് നാല് മീറ്റര്‍ വരെ വര്‍ധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ അളവിലുള്ള മഞ്ഞുരുകല്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് മൂന്ന് പതിറ്റാണ്ടായി അന്റാര്‍ട്ടിക്കില്‍ ക്യാമ്പ് ചെയ്ത് പഠനം നടത്തുന്ന ജര്‍മന്‍ ഗവേഷകനായ കാര്‍സ്റ്റണ്‍ ഗോല്‍ പറയുന്നു.

അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളിയുടെ ഒരു വലിയ ഭാഗത്തുണ്ടായ നഷ്ടമാണ് ഇതിന് ഉദാഹരണമായി കാര്‍സ്റ്റണ്‍ ഗോല്‍ പറയുന്നത്. ജര്‍മനിയോളം വലുപ്പമുള്ള ഒരു ഭാഗം ഇപ്പോള്‍ അന്റാര്‍ട്ടിക്കില്‍ മഞ്ഞില്ലാതെ തുറസ്സായി കാണപ്പെടുന്നു എന്ന് ഗോല്‍ ചൂണ്ടിക്കാട്ടുന്നു.

അന്റാര്‍ട്ടിക് പോലുള്ള ഒരു ധ്രുവപ്രദേശത്ത് ഇത്ര വലിയ അളവില്‍ മഞ്ഞ് നഷ്ടപ്പെടുന്നത് ഭൂമിയുടെ താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനവ് തന്നെയാണെന്നും ഗോല്‍ വിശദീകരിക്കുന്നു.

 

 

 

 

 

antarctic