ബുദ്ധിമുട്ടുകളോടെ ശ്വാസോച്ച്വാസം, തളര്‍ച്ച, ശരീര വേദന; കോവിഡിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍

കോവിഡ് രോഗികള്‍ ഒരു വര്‍ഷം മുന്‍പ് ആശുപത്രി വിട്ടെങ്കിലും അവര്‍ ബുദ്ധിമുട്ടുകളോടെ ശ്വാസോച്ച്വാസം, തളര്‍ച്ച, മാനസികമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നേരിടുന്നുണ്ടെന്ന് പഠനം.

author-image
Priya
New Update
ബുദ്ധിമുട്ടുകളോടെ ശ്വാസോച്ച്വാസം, തളര്‍ച്ച, ശരീര വേദന; കോവിഡിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ ഒരു വര്‍ഷം മുന്‍പ് ആശുപത്രി വിട്ടെങ്കിലും അവര്‍ ബുദ്ധിമുട്ടുകളോടെ ശ്വാസോച്ച്വാസം, തളര്‍ച്ച, മാനസികമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നേരിടുന്നുണ്ടെന്ന് പഠനം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കൂടാതെ, കൈകാലുകള്‍ക്ക് തളര്‍ച്ച, ശരീര വേദന,സന്ധി വേദന, കഫം, തലവേദന, ഛര്‍ദി, നെഞ്ച് വേദന, പനി, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങളും അവര്‍ നേരിടുന്നുണ്ട്.

2020 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ഇന്ത്യയിലെ 31 ആശുപത്രികളിലെ രോഗികളുടെ കണക്കെടുത്താല്‍ അതില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ഡിസ്ചാര്‍ജ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ മരിച്ചതായും കൂടുതല്‍ പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.

ഹൃദയം തകരാറിലാവുകയോ ഹൃദയാഘാതം മൂലമോ ആണ് പല മരണങ്ങളും സംഭവിച്ചിരിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത് 6 മാസത്തിനുള്ളില്‍ വീണ്ടും പരിശോധനക്കായി എത്തിയ 8,042 രോഗികളില്‍ 18.6 ശതമാനം പേര്‍ക്കും ശ്വാസതടസ്സേമോ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്തിന്റെ ജേണല്‍ പുറത്ത് വിട്ട പഠനത്തില്‍ പറയുന്നു.

ബാക്കി 10.5 ശതമാനം പേര്‍ക്ക് തളര്‍ച്ചയും 9.3 ശതമാനം പേര്‍ക്ക് മാനസികമായ പ്രശ്‌നങ്ങളും ഉണ്ടായി. ഒരു വര്‍ഷത്തിനുശേഷം 2,192 രോഗികളെ പരിശോധിച്ചപ്പോള്‍ ഇതില്‍ കുറവ് വന്നതായും കണ്ടെത്തി.

ബുദ്ധിമുട്ടുകളോടെ ശ്വാസോച്ച്വാസം നടത്തുന്ന കേസുകളില്‍ 11.9 ശതമാനവും തളര്‍ച്ച സംബന്ധിച്ച കേസുകളില്‍ 6.6 ശതമാനവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസുകളില്‍ 9 ശതമാനവും കുറവ് വന്നിട്ടുണ്ടെന്നാണ് നാഷണല്‍ ക്ലിനിക്കല്‍ റെജിസ്ട്രിയുടെ കണ്ടെത്തല്‍.

 

137 രോഗികളുടെ മരണകാരണത്തില്‍ മാത്രമേ വ്യക്തതയുള്ളൂ. ഇതില്‍ ഭൂരിഭാഗം പേരും ഹൃദയസ്തംഭനം, ഹൃദയാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ കാരണങ്ങളാലാണ് മരിച്ചത്.

26 പേര്‍ ശ്വസിക്കാന്‍ കഴിയാതെയും 15 പേര്‍ സെപ്‌സിസ്/സെപ്റ്റിക് ഷോക്ക് കാരണവും മരണപ്പെട്ടു. 47% രോഗികള്‍ വീട്ടിലും. ബാക്കിയുള്ള 53% പേര്‍ ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ വെച്ചും മരിച്ചു.

 

'കോവിഡ് -19 ഉള്ള ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും പലതരം ദീര്‍ഘകാല അനന്തരഫലങ്ങള്‍ അനുഭവിക്കുന്നു, ഇത് കുറഞ്ഞ അനുപാതത്തിലാണെങ്കിലും, ഡിസ്ചാര്‍ജ് കഴിഞ്ഞ് 12 മാസം വരെ തുടരും,'' പഠനം പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ പ്രവേശിപ്പിച്ച രോഗികളില്‍ ശ്വാസതടസ്സം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ക്ഷീണം എന്നിവ ഏറ്റവും കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

covid 19