2050 ആകുമ്പോള്‍ സ്‌ട്രോക്ക് മരണങ്ങള്‍ 9.7 മില്ല്യണ്‍ ആയി ഉയരുമെന്ന് റിപ്പോര്‍ട്ട്

2050-ഓടെ പ്രതിവര്‍ഷം 9.7 മില്ല്യണ്‍ സ്‌ടോക്ക് മരണങ്ങള്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. ലാന്‍സെന്റ് ന്യൂറോളജി ജേര്‍ണലിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

author-image
Web Desk
New Update
2050 ആകുമ്പോള്‍ സ്‌ട്രോക്ക് മരണങ്ങള്‍ 9.7 മില്ല്യണ്‍ ആയി ഉയരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2050-ഓടെ പ്രതിവര്‍ഷം 9.7 മില്ല്യണ്‍ സ്‌ടോക്ക് മരണങ്ങള്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. ലാന്‍സെന്റ് ന്യൂറോളജി ജേര്‍ണലിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കര്‍ശനമായി നിരീക്ഷിക്കുക,തെളിവുകളില്‍ ഉറച്ചുനില്‍ക്കുക, എന്നിവയെല്ലാം ആഗോള തലത്തില്‍ സ്‌ട്രോക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ഊന്നി പറയുന്നു.

12 തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കമ്മീഷന്റെ ലേഖകര്‍ അവരുടെ കണ്ടെത്തലുകളെക്കുറിച്ച് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കൃത്യമായ എപ്പിഡെമിയോളജിക്കല്‍ സ്ട്രോക്ക് ഡാറ്റയ്ക്കായി ചെലവ് കുറഞ്ഞ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുക , പരിശീലനം, ഉചിതമായ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, ചികിത്സ, താങ്ങാനാവുന്ന മരുന്നുകള്‍, മതിയായ വിഭവങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയ ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്.

stroke death Lancet Neurology