വൃക്കയിലെ കാന്‍സര്‍ നിര്‍ണയിക്കാന്‍ ആധുനിക സംവിധാനം; അവയവം നീക്കം ചെയ്യാതെ ചികിത്സ!

വൃക്കകളെ ബാധിക്കുന്ന കാന്‍സര്‍ രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങള്‍ നിലവില്‍ ചികിത്സാരംഗത്ത് സജ്ജമാണെന്ന് യൂറോളജി ഡോക്ടര്‍മാരുടെ ദക്ഷിണമേഖലാ സമ്മേളനം വിലയിരുത്തി.

author-image
Web Desk
New Update
വൃക്കയിലെ കാന്‍സര്‍ നിര്‍ണയിക്കാന്‍ ആധുനിക സംവിധാനം; അവയവം നീക്കം ചെയ്യാതെ ചികിത്സ!

യൂറോളജി ഡോക്ടര്‍മാരുടെ ത്രിദിന ദക്ഷിണമേഖലാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: വൃക്കകളെ ബാധിക്കുന്ന കാന്‍സര്‍ രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങള്‍ നിലവില്‍ ചികിത്സാരംഗത്ത് സജ്ജമാണെന്ന് യൂറോളജി ഡോക്ടര്‍മാരുടെ ദക്ഷിണമേഖലാ സമ്മേളനം വിലയിരുത്തി. ആദ്യഘട്ടത്തില്‍ കണ്ടെത്താവുന്ന വൃക്കയിലെ മുഴകള്‍, നൂതന സാങ്കേതിക വിദ്യയിലൂടെ, താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ സാധിക്കുമെന്നും രാജ്യത്തെ പ്രമുഖ യൂറോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ വൃക്കകളില്‍ കാന്‍സര്‍ നിര്‍ണ്ണയിച്ചാല്‍ വൃക്കകള്‍ നീക്കം ചെയ്യണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിട്ടുണ്ടെന്ന് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വ്യക്തമാക്കി.

കോവളം ഉദയസമുദ്ര ഹോട്ടലില്‍ ആഗസ്റ്റ് 13 വരെ നീണ്ടുനില്‍ക്കുന്ന ത്രിദിന സമ്മേളനം പ്രമുഖ യൂറോളജിസ്റ്റ് ഡോ.ശശിധരന്‍ കെ. ഉദ്ഘാടനം ചെയ്തു. ഡോ. അവടിയപ്പന്‍, ഡോ സൂര്യപ്രകാശ്, ഡോ. റെനു തോമസ്, ഡോ. വാസുദേവന്‍, ഡോ സഞ്ജയ് കുല്‍ക്കര്‍ണി, ഡോ ലക്ഷ്മണ്‍ പ്രഭു എന്നിവര്‍ പങ്കെടുത്തു. വൃക്കയിലും പ്രൊസ്റ്റേറ്റ് ഗ്രന്ഥിയിലും ഉണ്ടാകുന്ന കാന്‍സര്‍, കല്ല് മുതലായ രോഗങ്ങള്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലെ സങ്കീര്‍ണതകള്‍, യൂറോളജിയിലെ നൂതനചികിത്സാ മാര്‍ഗങ്ങള്‍ എന്നിവ വരും ദിവസനങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് എണ്ണൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ യൂറോ ഡയറിയും അസോസിയേഷന്‍ ഒഫ് സതേണ്‍ യൂറോളജിസിറ്റിന്റെ ജേര്‍ണലും പ്രകാശനം ചെയ്തു.

 

Thiruvananthapuram urology conference kidney diseases