/kalakaumudi/media/post_banners/a78a87353af61643fe14079cb9af6b67aa567668aa1c3aa35a0805100b5efb3e.jpg)
ഇടിവെട്ടിപ്പെയ്യും മഴയില്‍-,
ഇടനെഞ്ചിലൊരു ചൂടുണ്ടാകും.
ബാര്‍ബരാ പുണ്യാളത്തിയുടെ-,
ജപത്തിനൊപ്പം ചുടുകണ്ണീരും.
മേയാത്ത ഓലപ്പുരയുടെ-
ഹൃദയഭിത്തിയേയും ഭേദിച്ച്-,
മഴയായി പെയ്യുന്നുണ്ടാകും.
നനയുന്തോറും കുടയായി-,
അപ്പോഴും അമ്മയുണ്ടാകും.
കീറിപ്പിഞ്ചിയ കുടത്തുണിയില്‍-,
ഹൃദയം പെയ്യും കണ്ണീര്‍മഴ-
കാണാതെപോകുന്നവര്‍ക്കിടയില്‍-
നനഞ്ഞുപോയ സങ്കടങ്ങള്‍-
ഉണങ്ങാമുറിവുകളായി-,
ബാക്കിയാകുമ്പോഴും-,
അമ്മ ഒരു കടലാകുന്നു.
ഒഴുകിപ്പോയ പുഴകളെ-,
നെഞ്ചോടു ചേര്‍ക്കുന്ന-,
നന്മവറ്റാത്ത നൊമ്പരക്കടല്‍.
നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ kalakaumudi@gmail.co