ആദ്യപുഷ്പമന്നാദ്യമായ് തുടുത്തു
ആത്മഹർഷത്താൽ കൂമ്പിനിന്നു.
അനുരാഗമാത്മാവ് മുട്ടിത്തുറന്നു,
അറിയാത്ത വാതായനങ്ങൾമെല്ലെ.
അടരാൻ വിടാതങ്ങു കാത്തുവച്ചൂ,
അകതാരിൽ പൂക്കളരേഖ കോറി.
ആദ്യമായ് വിടരുന്നതെന്തു ഭംഗി
ആനയിച്ചെത്ര ദിവങ്ങൾ കാട്ടി.
ആകാശത്തേന്മണിമുത്തങ്ങൾക്കായി
ആകമ്പനം കൊണ്ട് കാത്തിരുന്നു
അരികിൽ ഭയപരിഹാസങ്ങളാം
അരമ്യകണ്ടകങ്ങൾ കൂർത്തുനിന്നു.
ആടിയുലയ്ക്കും കാറ്റാഗമിക്കേ
ആ മുള്ളുകൂട്ടം വളർന്നു തണ്ടിൽ.
അരികെയടുക്കാൻ തടതീർത്തവറ്റ
അടക്കിയൊതുക്കി തടവിലാക്കി.
അരിശവുമില്ലാ, അഴലുമില്ലാ
അതുകല്പനയായി, ശീലമായി.
ആത്മാശംവറ്റി നിറംമങ്ങിയെന്നും
ആത്മഗതങ്ങളിൽ അകമടങ്ങി.
അപ്രിയസത്യങ്ങളല്ലോ നിത്യമാം
അസ്വസ്ഥജീവിതസാരാംശവും.
അനിഷ്ടങ്ങളിഷ്ടങ്ങളാക്കി മാറ്റു-
മത്ഭുത പ്രതിഭാസമല്ലേ നമ്മൾ.
ആദ്യം
ആദ്യപുഷ്പമന്നാദ്യമായ് തുടുത്തു ആത്മഹർഷത്താൽ കൂമ്പിനിന്നു. അനുരാഗമാത്മാവ് മുട്ടിത്തുറന്നു, അറിയാത്ത വാതായനങ്ങൾമെല്ലെ. അടരാൻ വിടാതങ്ങു കാത്തുവച്ചൂ, അകതാരിൽ പൂക്കളരേഖ കോറി. ആദ്യമായ് വിടരുന്നതെന്തു ഭംഗി ആനയിച്ചെത്ര ദിവങ്ങൾ കാട്ടി.
New Update