/kalakaumudi/media/post_banners/06e685ecdee129b3e26b63fc7c56a9668d4435926bb9ea41ea1eac0b62690d6f.jpg)
ആരാണു പിന്നെയുമീനിലാവില്‍
പാടാന്‍ പറയുന്നു പാതിരാവില്‍?
ഒരു രക്ത കുങ്കുമപ്പൊട്ടു പോലെ
അകലെ നീ മാഞ്ഞുപോയ് സന്ധ്യ പോലെ
വിജന വനാന്തരവീഥിയില്‍ പിന്‍
തുടരുകയാണു ഞാന്‍ നിഴലു പോലെ.
ഒരുവര്‍ഷമേഘമായ് ഞാനലഞ്ഞു
ഒരു മഴവില്ലായി നീ മറഞ്ഞു.
ഒരു ദുഃഖഗാനത്തിനീണമായി
ലയമായി നീയെന്നില്‍ വീണുറങ്ങി.
ഇനിയെന്‍ നിശാഗന്ധി പൂക്കുകില്ലേ?
ഇനിയെന്റെ രാപ്പാടി പാടുകില്ലേ?
നീളുമീനിശ്ശബ്ദ മേഖലയില്‍
നീയുമീഞാനുമലിഞ്ഞുചേര്‍ന്നു.