/kalakaumudi/media/post_banners/72cb476066cb08f28d65b68f937cd17830880d44aa232d9d18479c1b09a0917d.jpg)
പായും അശ്രുത്തടാകങ്ങളെത്താണ്
ഉള്‍കുളിര്‍ കാറ്റായ് വീശും ചെയ്യുള്ളുലകിലേയ്ക്ക്;
ഉരുവായ കൗതുകമതിന്‍ മയിൽരംഗിവാനം.
പ്രതിധ്വനികുമതിന്‍ ചക്രവാളം
കനവിന്‍ ചുഴികളിലടരും വാണികളാല്‍;
പുല്ലാങ്കുഴല്‍ മൊഴികള്‍ പോലെയത്.
ഉലാത്തും നിര്‍വൃതിയെ ശ്വസിച്ച്,
അടരവേയെന്‍ സത്തയിന്‍ ചില കണങ്ങള്‍;
ആര്‍ദ്രമാകുമസഹ്യമീ ഉയിരിന്നൂക്കം.
ഉറുഞ്ചിയെടുക്കും പേനകൂര്‍പ്പിലീ സഞ്ചാരി,
നേരും മിഥ്യയുമിണപ്പിരിയും മടയില്‍,
ഓരം വിളയാടുമവയിന്‍ കിടാങ്ങളെ.
ഏകും പിള്ളകയ്യില്‍ കാഞ്ച്മണികള്‍,
അഴലാം ഭൂഋതുവിന്‍ വര്‍ണ്ണങ്ങള്‍ കുരുങ്ങിയ
എന്നിമയിലുതിരും കാഞ്ച്മണികള്‍.
പെയ്യും പഴങ്കവിയിന്‍ തവംജ്യോതി,
പുണരാനീ മറുലകന്നീറനിണകള്‍;
പുലമ്പുമെൻ തൂലികയേതോ പ്രേതമൊഴികള്‍.
(ചെയ്യുള്‍= poetry )
- മഞ്ചാടികുട്ടി