വിറകുപുര

ഏതോമഴയ്ക്ക്മുന്‍പ്. കര്‍ക്കിടകപകലില്‍മേഘകമ്പിളികള്‍ നൂലുകളറ്റുനിലംപതിക്കുംമുന്നേ ഇടവപ്പാ

New Update
വിറകുപുര

ഏതോമഴയ്ക്ക്മുന്‍പ്.
കര്‍ക്കിടകപകലില്‍മേഘകമ്പിളികള്‍
നൂലുകളറ്റുനിലംപതിക്കുംമുന്നേ
ഇടവപ്പാതിപാതിരായ്‌ക്കോരു ,
വാള്‍ , വഴിമുറിച്ചുവെളിച്ചമെറിയുംകാലേ.
പ്രായത്തിന്റെപടികടന്നുള്ളിലൊരിടത്ത്,
ആയുസ്സിലെയ്ക്കല്‍പ്പംഇറക്കികെട്ടി,
ചായ്പുപോലൊന്നുനിര്‍മിച്ചതാണയാള്‍.
കെട്ടിമേഞ്ഞൊരുജീവിതം.

പെയ്തിറങ്ങുന്നതുതടയുവാന്‍
പണിതുദുരിതമാരിയ്‌ക്കൊരുപന്തല്‍വല
മീനത്തിലേയ്‌ക്കൊരുമറക്കുട ,
വേനലില്‍, ഓലക്കീറലുകള്‍ചോര്‍ന്നിറങ്ങും,
കഷ്ടതീഷ്ണതാനാളമെങ്കിലും.
എരിയുന്നൊരടുപ്പ്‌നനഞ്ഞുകെടാതെ,
മുളക്കുന്നകൂമ്പുകളുണങ്ങാതെ
വ്യഥകമ്പുകള്‍കുത്തിയവയ്യാവേലികള്‍
ചേര്‍ത്തുമറച്ചത്, ഒരുവീടാണ്

വെയിലിലേക്കെറിഞ്ഞും
എടുത്തുംഉലഞ്ഞുമുണങ്ങിയുമൊരുവിറക്
കത്തിത്തീരുന്നതിനിടയില്‍
അരികെ,തുമ്മിയും, കിതച്ചുംപുകയായി
മുകളിലേക്കൊഴുക്കിയും, കണ്ണുനീരുടഞ്ഞു
വീണുംപുകഞ്ഞൊരടുക്കള
അതിനിടയില്‍മരവുംശിഖരവുമായി
മുനപൊട്ടുന്നവിത്തുകള്‍നിലത്തുറങ്ങുന്നു,
ഓര്‍ക്കേണ്ടത്ഇത്രമാത്രം
എല്ലാവീടുംഒരുവിറകുപുരയാണ്

virakupura