മാത്യു പെറിയുടെ മരണം ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലം; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ഹോളിവുഡ് സീരിസ് ആയ 'ഫ്രണ്ട്‌സ്' താരം മാത്യു പെറി മരിച്ചത് ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

author-image
Priya
New Update
മാത്യു പെറിയുടെ മരണം ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലം; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ലൊസാഞ്ചലസ്: ഹോളിവുഡ് സീരിസ് ആയ 'ഫ്രണ്ട്‌സ്' താരം മാത്യു പെറി മരിച്ചത് ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കെറ്റമിന്‍ എന്ന ലഹരിമരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണത്തിന് കാരണമെന്ന് ലൊസാഞ്ചലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ അവസാനമായിരുന്നു മാത്യു പെറി (54) യുടെ അന്ത്യം. ലൊസാഞ്ചലസിലെ വസതയിലെ ബാത്ത് ടബില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

പെറി വര്‍ഷങ്ങളായി മദ്യത്തിനും വേദനസംഹാരികള്‍ക്കും അടിമയായിരുന്നു.
പലതവണ നിരവധി തവണ റിഹാബിലിറ്റേഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മരിക്കുന്നതിന് 19 മാസം മുമ്പ് വരെ പെറി ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 'ഫ്രണ്ട്'സിലെ ചാന്‍ഡ്‌ലര്‍ ബിങ്ങ് കഥാപാത്രത്തിലൂടെയാണ് മാത്യു പെറി പ്രശസ്തനാകുന്നത്.

1994 മുതല്‍ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്‌സിന്റെ 10 സീസണുകളാണു പുറത്തുവന്നത്. ഫ്രണ്ട്‌സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Autopsy Ketamine Matthew Perry