'ഫ്രണ്ട്‌സ്' താരം മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി

'ഫ്രണ്ട്‌സ്' എന്ന ഹാസ്യ പരമ്പരയില്‍ ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു പെറിയെ(54) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

author-image
Priya
New Update
'ഫ്രണ്ട്‌സ്' താരം മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി

ലോസ്ഏഞ്ചല്‍സ്: 'ഫ്രണ്ട്‌സ്' എന്ന ഹാസ്യ പരമ്പരയില്‍ ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു പെറിയെ(54) വീട്ടില്‍ 
മരിച്ച നിലയില്‍ കണ്ടെത്തിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ഹോട്ട് ടബ്ബില്‍ ബോധരഹിതനായി കിടക്കുന്ന പെറിയെയാണ് ആദ്യം കണ്ടതെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും നിയമപാലകര്‍ ലോസ് ഏഞ്ചല്‍സ് ടൈംസിനോട് പറഞ്ഞു.

 

1994 മുതല്‍ 2004 വരെയുള്ള 10 സീസണുകളുള്ള'ഫ്രണ്ട്‌സ്' എന്ന ഹാസ്യ പരമ്പരയില്‍ ബുദ്ധിമാനായ ചാന്‍ഡലര്‍ ബിംഗ് എന്ന കഥാപാത്രത്തിലൂടെയാണ് പെറി കൂടുതല്‍ ശ്രദ്ധേയനാകുന്നത്.

കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം മദ്യത്തിന് അടിമയായിരുന്നു. പലപ്പോഴായി അദ്ദേഹം റിഹാബിലിറ്റേഷന്‍ ക്ലിനിക്കുകളില്‍ പ്രവേശിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന് 2018ല്‍ വന്‍കുടല്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതേസമയം, ഫ്രണ്ട്‌സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി ഹോള്‍ നൈന്‍ യാര്‍ഡ്‌സ് തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Matthew Perry