'ഞാന്‍ മരിച്ചാല്‍ അത് എല്ലാവരേയും ഞെട്ടിക്കും': മാത്യു പെറി

ഫ്രണ്ട്സ്' എന്ന ഹാസ്യ പരമ്പരയില്‍ ചാന്‍ഡ്ലര്‍ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു പെറിയുടെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമ ലോകം. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മകഥയിലെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

author-image
Priya
New Update
'ഞാന്‍ മരിച്ചാല്‍ അത് എല്ലാവരേയും ഞെട്ടിക്കും': മാത്യു പെറി

 

ഫ്രണ്ട്സ്' എന്ന ഹാസ്യ പരമ്പരയില്‍ ചാന്‍ഡ്ലര്‍ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു പെറിയുടെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമ ലോകം. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മകഥയിലെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

 

മാത്യു പെറിയുടെ ഫ്രണ്ട്‌സ്, ലവേഴ്‌സ് ആന്‍ഡ് ദ ബിഗ് ടെറിബിള്‍ തിങ് എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എനിക്ക് മരിക്കണമെന്നാണ് എഴുതിയിരുന്നത്. തെക്കന്‍ കാലിഫോര്‍ണിയയിലെ വസതിയില്‍ അദ്ദേഹം താമസിച്ചിരുന്ന കാലത്തെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകം അദ്ദേഹം കഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും സമര്‍പ്പിച്ചിരുന്നു. ' ഇതിലൊരു ആശ്ചര്യവുമില്ല, ഒരു പ്രത്യേക ചട്ടക്കൂടിലാണ് എന്റെ ജീവിതത്തിലെ പകുതിയും ജീവിച്ചത്, മറ്റൊന്ന് ചികിത്സ കേന്ദ്രത്തിലോ അല്ലെങ്കില്‍ ശാന്തമായി താമസിക്കുന്ന വീടുകളില്‍.

നിങ്ങള്‍ക്ക് 24 വയസ്സാണെങ്കില്‍ അത് ശരിയാണ് എന്നാല്‍ 40 വയസ്സായാല്‍ അത് അത്ര ശരിയല്ല. ഇപ്പോള്‍ എനിക്ക് 49 വയസ്സാണ്. ഈ കുരങ്ങനെ എന്റെ ചുമലില്‍ നിന്ന മാറ്റാന്‍ ഞാന്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്' - അദ്ദേഹം എഴുതി.

ഫ്രണ്ട്‌സിന്റെ ചിത്രീകരണത്തെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. താന്‍ ഒരു ദിവസം 55 തവണ വേദനസംഹാരി കഴിച്ചിരുന്നുവെന്നും അവ ലഭിക്കാന്‍ വിവിധ തന്ത്രങ്ങള്‍ പരീക്ഷിക്കേണ്ടിവന്നുവെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

അദ്ദേഹം 6000 എഎ മീറ്റിംഗുകളിലും 15 തവണ പുനരധിവസിക്കേണ്ടി വന്നതായും ഇതില്‍ നിന്ന് മോചനം ലഭിക്കാന്‍ ഒരുപാട് പണം മുടക്കിയിട്ടുണ്ടെന്നും പെറി കുറിപ്പില്‍ വിശദീകരിക്കുന്നു.

ഈ സമയത്ത് ജെന്നിഫര്‍ അനിസ്റ്റണ്‍, കോര്‍ട്ടണി കോക്‌സ്, മാറ്റ് ലെബ്ലാംക്, ലിസ കുട്രോ എന്നിവര്‍ തന്നെ പിന്തുണച്ചുവെന്നും അദ്ദേഹം പറയുന്നു.

'ഞാന്‍ മരിച്ചാല്‍ അത് എല്ലാവരേയും ഞെട്ടിക്കും. എന്നാല്‍ അത് ആളുകളെ അത്ഭുതപ്പെടുത്തില്ല.ഒപ്പം ജീവിക്കുന്നത് വളരെ ഭയാനകമായ കാര്യമാണ്'- അദ്ദേഹം പുസ്തകത്തില്‍ കുറിച്ചു.

Matthew Perry