/kalakaumudi/media/post_banners/3932e05726e2c44673c1c1f7cf656ad177ddeb7d8ae083c9ae2a545269b6edc5.jpg)
2023 തനിക്ക് അത്ര നല്ല വർഷം ആയിരുന്നില്ലെന്ന് കോമഡിയനും ചലച്ചിത്ര താരവുമായ ബിനു അടിമാലി.വലിയ ഒരു അപകടം ,വലിയ നഷ്ടം ഒക്കെ സംഭവിച്ച വർഷം, എന്നാൽ സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു. എന്റെ അപകടവിവരം അറിഞ്ഞിട്ട് ശ്വേത മേനോൻ മുംബൈയിൽ നിന്നും എന്റെ വീട്ടിൽ എത്തി. ദിലീപേട്ടൻ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചു. ജയസസൂര്യ അടക്കം നിരവധി ആളുകൾ ആണ് കാര്യങ്ങൾ തിരക്കിയത്. സത്യത്തിൽ ഈ ഒരു അവസരത്തിൽ പലരുടെയും സ്നേഹം തിരിച്ചറിയാൻ ആയി. കണ്ണുകിട്ടുക എന്ന് അന്ധവിശ്വാസം എന്ന് പറയാം എങ്കിലും മഹേഷിന്റെ കാര്യത്തിൽ സംഭവിച്ചത് അതുപോലെ അല്ലെന്നും ബിനു അടിമാലി പറഞ്ഞു.
പാളയം പിസി യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ബിനു അടിമാലി മനസ്സ് തുറന്നത്.ബിനു അടിമാലിയോടൊപ്പം ധർമ്മജനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.സിനിമ മടിയന്മാർക്ക് പറ്റുന്ന ജോലി എന്ന് ചിന്തിക്കുന്നവർ ഉണ്ട് സമൂഹത്തിൽ എന്ന് ധർമ്മജൻ പറയുമ്പോൾ ഒരു അനുഭവകഥയാണ് ബിനു അടിമാലി പങ്കിട്ടത്.
ഒരിക്കൽ കാക്കനാട് വച്ചിട്ട് കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി നടക്കുകയാണ്.അപ്പോൾ ഒരു ലോട്ടറി വിൽക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയിൽ ഒരു അവസരം ചോദിച്ചു. ഇവരുടെ ഒക്കെ വിചാരം സിനിമയിൽ വന്നാൽ പിറ്റേ ദിവസം രക്ഷപെട്ടു പോകാം എന്നാണ്. പിറ്റേ ദിവസം തൊട്ട് ഈ കൂട്ടുകാരന് പുറത്തിറങ്ങാൻ ആകില്ല. ഇവനോട് ചാൻസ് ചോദിച്ചുകൊണ്ടിരുന്നു, ഗതികെട്ടിട്ട് അവൻ പറഞ്ഞു സിനിമയിൽ വന്നാൽ അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീൽഡ് അല്ലെന്ന്. എന്നാൽ ഇവർ പറയുന്നത് ചാൻസ് കിട്ടിയാൽ എന്തിനും റെഡി ആണെന്നാണ് ഇത് കേട്ടതോടെ നമ്മൾ ഞെട്ടിപ്പോയെന്നും- ബിനു അടിമാലി പറഞ്ഞു.
പാളയം പിസിയുടെ വിശേഷങ്ങളാണ് പിന്നീട് ഇരുവരും പിന്നീട് സംസാരിച്ചത്. വളരെ വലുതല്ല കഥാപാത്രം എങ്കിലും ആസ്വദിച്ച് ചെയ്യാൻ പറ്റിയ ഒരു കഥാപാത്രം എന്നാണ് ധർമ്മജൻ പറഞ്ഞത്. നട്ടെല്ല് ഇല്ലാത്ത ഒരു ഭർത്താവ് ആയിട്ടാണ് ഞാൻ വരുന്നത് എന്നാണ് ബിനു അടിമാലിക്ക് പറയാനുള്ളത്. ലൊക്കേഷനിൽ അത്യാവശ്യം കോമഡി ആയിരുന്നെന്നും ഇരുവരും പറഞ്ഞു.