സാം മനേക്ഷായുടെ ജീവിതം പറയുന്ന സാം ബഹാദൂര്‍; റിലീസ് ഡിസംബര്‍ 1 ന്

ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ എംസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സാം ബഹാദൂര്‍' ഡിസംബര്‍ 1 മുതല്‍ തിയറ്ററുകളിലെത്തും.

author-image
Web Desk
New Update
സാം മനേക്ഷായുടെ ജീവിതം പറയുന്ന സാം ബഹാദൂര്‍; റിലീസ് ഡിസംബര്‍ 1 ന്

ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ എംസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സാം ബഹാദൂര്‍' ഡിസംബര്‍ 1 മുതല്‍ തിയറ്ററുകളിലെത്തും. വിക്കി കൗശല്‍ ടൈറ്റില്‍ റോളിലും ഫാത്തിമ സന ഷെയ്ഖ്, സന്യ മല്‍ഹോത്ര, നീരജ് കബി, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക്, മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവര്‍ മറ്റ് അഭിനേതാക്കളായും എത്തുന്ന ചിത്രം ആര്‍എസ്വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ് നിര്‍മ്മിക്കുന്നത്.

ഭവാനി അയ്യര്‍, ശന്തനു ശ്രീവാസ്തവ എന്നിവര്‍ക്കൊപ്പം സംവിധായികയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഗുല്‍സാര്‍ വരികള്‍ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശങ്കര്‍ എഹ്സാന്‍ ലോയ് സംഗീതം പകരുന്നു.

ഇന്ത്യന്‍ കരസേനയുടെ പരമോന്നത പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ (കരസൈന്യാധിപന്‍) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോര്‍മുസ്ജി സാം ബഹാദൂര്‍ ജംഷെഡ്ജി മനേക്ഷാ. 1914 ഏപ്രില്‍ 3ന് ജനിച്ച അദ്ദേഹം 2008 ജൂണ്‍ 27നാണ് അന്തരിച്ചത്. നൈനിത്താളിലെ ഷര്‍വുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.

പാഴ്‌സി മാതാപിതാക്കളായ ഹോര്‍മുസ്ജിയുടെയും ഹില്ല മനേക്ഷയുടെയും മകനായി ജനിച്ച സാം ഹോര്‍മുസ്ജി ഫ്രാംജി ജംഷഡ്ജി മനേക്ഷാ പഞ്ചാബിലെ അമൃത്സറിലാണ് വളര്‍ന്നത്. ഒരു നല്ല വിദ്യാര്‍ത്ഥിയായ അവന് ഗൈനക്കോളജിസ്റ്റായ പിതാവിനെപ്പോലെ ലണ്ടനില്‍ പോയി വൈദ്യശാസ്ത്രം പഠിക്കാനായിരുന്നു ആഗ്രഹം.

പക്ഷെ ഹോര്‍മുസ്ജിക്ക് വിദേശ വിദ്യാഭ്യാസം താങ്ങാന്‍ കഴിയാത്തതിനാല്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) പ്രവേശന പരീക്ഷയില്‍ പങ്കെടുത്തു. തുടര്‍ന്ന് 1932 ഒക്ടോബര്‍ 1ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40 കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ഭാഗമായി.

ലോകമഹായുദ്ധത്തില്‍ ബര്‍മയില്‍ നടന്ന പോരാട്ടം മുതല്‍ വിവിധ ഘട്ടങ്ങളിലൂടെ സാം മനേക്ഷായുടെ ജീവിതം ഇന്ത്യ കണ്ടു. 1947ലെ വിഭജനത്തിനും കാശ്മീര്‍ പ്രവേശനത്തിനും, 1962ലെ ചൈനയ്ക്കെതിരായ യുദ്ധത്തിലെ പരാജയത്തിനും ഒടുവില്‍ 1971ലെ യുദ്ധത്തിലെ വിജയവും, ബംഗ്ലാദേശിന്റെ രൂപീകരണവും ഉള്‍പ്പെടുത്തി ഒരുക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിലെ അനേകം നാഴികക്കല്ലുകള്‍ വെളിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ചരിത്രവും വളര്‍ച്ചയും കാണിക്കുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ അവര്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നും ദൃഷ്യാവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫാത്തിമ സന ??ഷെയ്ഖും സാമിന്റെ ഭാര്യ സിലൂ എന്ന കഥാപാത്രത്തെ സന്യ മല്‍ഹോത്രയും അവതരിപ്പിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവായി നീരജ് കബിയും യഹ്യാ ഖാന്‍ ആയി മുഹമ്മദ് സീഷന്‍ അയ്യൂബും എത്തുന്നു.

Latest News movie news newsupdate sam bahadooor viki kaushal