ക്യാപ്റ്റന് യാത്രാമൊഴി നല്‍കി വിജയ്; പിന്നാലെ താരത്തിന് നേരെ ചെരുപ്പേറ്, രോക്ഷാകൂലരായി ആരാധകര്‍

അന്തരിച്ച തമിഴ്മക്കളുടെ ക്യാപ്റ്റന്‍ വിജയകാന്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ഇളയ ദളപതി വിജയ്. വ്യാഴാഴ്ച രാത്രിയോടെ ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്തെത്തിയായിരുന്നു വിജയ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

author-image
anu
New Update
ക്യാപ്റ്റന് യാത്രാമൊഴി നല്‍കി വിജയ്; പിന്നാലെ താരത്തിന് നേരെ ചെരുപ്പേറ്, രോക്ഷാകൂലരായി ആരാധകര്‍

ചെന്നൈ: അന്തരിച്ച തമിഴ്മക്കളുടെ ക്യാപ്റ്റന്‍ വിജയകാന്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ഇളയ ദളപതി വിജയ്. വ്യാഴാഴ്ച രാത്രിയോടെ ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്തെത്തിയായിരുന്നു വിജയ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വിജയ്കാന്തിന്റെ ഭാര്യ പ്രേമലതയെയും കുടുംബത്തെയും ആശ്വസിപ്പിച്ചായിരുന്നു വിജയുടെ മടക്കം. വിജയ്യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ ആ സൗഹൃദവും സ്‌നേഹവും എപ്പോഴും നിലനിന്നിരുന്നു. പ്രിയപ്പെട്ട ഒരാള്‍ വിടപറയുന്നതിന്റെ വേദന വിജയ്യുടെ മുഖത്തും പ്രകടമായിരുന്നു.

വിജയ്‌യെ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു മികച്ച നടനാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു വിജയ്കാന്ത്. തന്റെ സിനിമജീവിതത്തില്‍ വളരെ പ്രാധാധ്യമുള്ള വ്യക്തിയാണ് വിജയ്കാന്തെന്ന് വിജയ് മുന്‍പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

1992 ലായിരുന്നു വിജയ് നായകനായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ' നാളെയെ തീര്‍പ്പ്' എന്ന ചിത്രം സംവിധാനം ചെയ്തത് താരത്തിന്റെ അച്ഛന്‍ എസ് സി ചന്ദ്രശേഖറായിരുന്നു. എന്നാല്‍ വിജയുടെ ആദ്യ ചിത്രം വന്‍ പരാജയമായിരുന്നു.

ഇതോടെ വിജയ്‌യുടെ അച്ഛന്‍ അന്നത്തെ സൂപ്പര്‍താരമായിരുന്ന വിജയ്കാന്തിനെ സമീപിച്ചു. വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കണമെന്ന് ചന്ദ്രശേഖര്‍ വിജയ്കാന്തിനോട് ആവശ്യപ്പെട്ടു.

വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് മകന്റെ കരിയറിന് ഊര്‍ജമാകുമെന്ന് ചന്ദ്രശേഖര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ മറുത്തൊന്നും പറയാതെ വിജയകാന്തും അദ്ദേഹത്തിന്റെ ആഗ്രഹത്തിന് സമ്മതം മൂളി. ഒടുവില്‍ വിജയും വിജയ്കാന്തും ഒന്നിച്ച 'സെന്ധൂരപാണ്ടി' എന്ന സിനിമ പ്രദര്‍ശനത്തിന് എത്തുകയും വന്‍ ഹിറ്റായി മാറുകയും ചെയ്തു.

അതേസമയം നടന്‍ വിജയ്കാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിക്കാനെത്തിയ വിജയ്‌ക്കെതിരെ നടന്നത് നാ്ടകീയ രംഗങ്ങള്‍. താരത്തിന് നേരെ ചെരുപ്പ് എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. വിജയ്കാന്തിന് അന്തിമോപചാരമര്‍പ്പിച്ച് വാഹനത്തിലേക്ക് കയറാന്‍ പോകുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വിജയ്യുടെ നേരെ ചെരുപ്പ് എറിയുന്നത് ദൃശ്യങ്ങളില്‍ കാണാം.

തലനാരിഴയ്ക്ക് വിജയ്യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വിജയ്ക്കെതിരെ അതിക്രമം കാണിച്ചവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.

ഇത് ആര് ചെയ്താലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് വിജയ് ആരാധകരുടെ ആവശ്യം. തമിഴകത്ത് ഏവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങു നടക്കുന്നതിനിടെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് സെലിബ്രിറ്റികളടക്കം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.

വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു വിജയ് അവിടെ നിന്നും മടങ്ങിയത്.

Latest News movie news