ദക്ഷിണ കൊറിയന്‍ വീഡിയോകള്‍ കണ്ടു; കൗമാരക്കാര്‍ക്ക് 12 വര്‍ഷം കഠിന ശിക്ഷ വിധിച്ച് ഉത്തരകൊറിയ

ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടു എന്നാരോപിച്ച് രണ്ട് കൗമാരക്കാര്‍ക്ക് 12 വര്‍ഷം ശിക്ഷവിധിച്ച് ഉത്തരകൊറിയ. 12 വര്‍ഷം കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

author-image
Web Desk
New Update
ദക്ഷിണ കൊറിയന്‍ വീഡിയോകള്‍ കണ്ടു; കൗമാരക്കാര്‍ക്ക് 12 വര്‍ഷം കഠിന ശിക്ഷ വിധിച്ച് ഉത്തരകൊറിയ

പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടു എന്നാരോപിച്ച് രണ്ട് കൗമാരക്കാര്‍ക്ക്
12 വര്‍ഷം ശിക്ഷവിധിച്ച് ഉത്തരകൊറിയ. 12 വര്‍ഷം കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്‌മെന്റ് (സാന്‍ഡ്) ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ദക്ഷിണ കൊറിയന്‍ സിനിമകള്‍, സംഗീതം, മ്യൂസിക് വീഡിയോകള്‍ എന്നിവ മൂന്ന് മാസത്തിലേറെ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ പുതിയ നിയമം വന്നതുമുതല്‍ ദക്ഷിണ കൊറിയന്‍ വിനോദം ആസ്വദിക്കുന്നതിന് പിടിക്കപ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷകളാണ് നല്‍കിവരുന്നത്.

ഒരു ആംഫി തിയേറ്ററില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൈകൂപ്പി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊതുവിചാരണയുടെ വീഡിയോ ദൃശ്യമാണ് ഇതെന്നാണ് പറയപ്പെടുന്നത്. നിരവധി വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എല്ലാ വിദ്യാര്‍ഥികളും മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ഈ ദൃശ്യങ്ങള്‍ കോവിഡ് സമയത്ത് ചിത്രീകരിച്ചതാണെന്നാണ് സൂചന. ബിബിസി പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു.

south korea Latest News newsupdate k pop north korea