രാമക്ഷേത്ര ഉദ്ഘാടനത്തിന് മോദിയ്ക്ക് പ്രത്യേക ക്ഷണം: തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപി പാർട്ടി പരിപാടിയാകുമോയെന്ന് പ്രതിപക്ഷ നേതാക്കൾ

പരിപാടി ബിജെപി പരിപാടിയാകുമോയെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചപ്പോൾ, പ്രധാനമന്ത്രി മോദിയുടെ 2024ലെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണിതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

author-image
Greeshma Rakesh
New Update
രാമക്ഷേത്ര ഉദ്ഘാടനത്തിന് മോദിയ്ക്ക് പ്രത്യേക ക്ഷണം: തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപി പാർട്ടി പരിപാടിയാകുമോയെന്ന് പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യയിലെ  ഉദ്ഘാടനത്തിന്നരേന്ദ്ര മോദിയെ ക്ഷണിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും പ്രതിപക്ഷ നേതാക്കൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി പാർട്ടി പരിപാടിയാകുമോയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ചോദിച്ചു.

"ഇത് ഇപ്പോൾ ഒരു പാർട്ടി പരിപാടിയായി മാറുകയാണോ? ദൈവം എല്ലാവരുടേതുമാണ്. എല്ലാ പാർട്ടികൾക്കും ക്ഷണം ലഭിക്കണം. എല്ലാവരേയും ക്ഷണിക്കുമെന്ന് അവർ വ്യക്തമാക്കണമായിരുന്നു. അങ്ങനെയൊരു പ്രസ്താവന ഞാൻ കണ്ടിട്ടില്ല," കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇത്രയും വലിയ പരിപാടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നതിനാൽ അദ്ദേഹത്തെ ക്ഷണിക്കേണ്ട കാര്യമില്ലെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

"രാമക്ഷേത്രം പണിയേണ്ടതായിരുന്നു. ആയിരക്കണക്കിന് കർസേവകർ അതിനായി ജീവൻ ബലിയർപ്പിച്ചു. എല്ലാ ഹിന്ദുത്വവാദി സംഘടനകളും പാർട്ടികളും ഉൾപ്പെട്ടിരുന്നു.ശിവസേനയും ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും ഉണ്ടായിരുന്നു. എൽകെ അദ്വാനി ഒരു രഥയാത്ര നടത്തി. ഇതിന്റെയെല്ലാം ഫലമായാണ് രാമക്ഷേത്രം പണിയുന്നത്... അതുകൊണ്ടാണ് പ്രധാനമന്ത്രി മോദി പോയി പ്രാർത്ഥിക്കുന്നത്,എന്നാൽ ഇത് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പാണെന്ന് ഞാൻ കരുതുന്നു. ” സഞ്ജയ് റാവത്ത് പറഞ്ഞു.

"രാമക്ഷേത്രം ബിജെപിയുടേതാണോ? അത് രാജ്യത്തെ എല്ലാവരുടേതുമാണ്. ഇത് നമ്മുടെ സനാതന ധർമ്മത്തിന്റെ വലിയ പ്രതീകമാണ്. രാമക്ഷേത്രം നിർമ്മാണത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു. .

അതെസമയം ബിജെപി ചരിത്രത്തെ പൊളിച്ച് പുരാണങ്ങൾ സ്ഥാപിക്കുകയാണെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. ഏത് രാജ്യവും അതിന്റെ ചരിത്രത്തിൽ അഭിമാനിക്കണം, ചരിത്രത്തെ അറിയണം, രാമന്റെ ജനനം പുരാണമാണ്, ഇത് രാമായണത്തിൽ നിന്നുള്ള കഥയാണ്, സാഹിത്യമാണ്, ചരിത്രത്തെ പുരാണങ്ങൾ കൊണ്ട് മാറ്റിസ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.രാമക്ഷേത്രത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

congress sivsena lokh sabha election2024 dmk ram temple inauguration narendra modi BJP