കാര്യവട്ടത്ത് കണ്ടെത്തിയ അസ്ഥികൂടം കാണാതായ ടെക്കിയുടേതെന്ന് സംശയം; യുവാവിന്റെ പിതാവ് തലസ്ഥാനത്ത് എത്തും,കൊലപാതകമെന്ന് സംശയം

കാര്യവട്ടം കാമ്പസിലെ കുടിവെള്ള ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്.കണ്ടെത്തിയ അസ്ഥികൂടം ഏഴുവർഷം മുൻപ് കാണാതായ തലശേരി സ്വദേശിയുടേതാണെന്ന് സംശയം

author-image
Greeshma Rakesh
New Update
കാര്യവട്ടത്ത് കണ്ടെത്തിയ അസ്ഥികൂടം കാണാതായ ടെക്കിയുടേതെന്ന് സംശയം; യുവാവിന്റെ പിതാവ് തലസ്ഥാനത്ത് എത്തും,കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ കുടിവെള്ള ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്.കണ്ടെത്തിയ അസ്ഥികൂടം ഏഴുവർഷം മുൻപ് കാണാതായ തലശേരി സ്വദേശിയുടേതാണെന്ന് സംശയം.
അന്വേഷണത്തിന്റെ ഭാഗമായി ടെക്കിയായിരുന്ന ഇയാളുടെ പിതാവിനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.തലശേരി സ്വദേശിയുടേതെന്ന് കരുതുന്ന ഡ്രൈവിംഗ് ലൈസൻസാണ് മൃതദേഹ അവശിഷ്ടത്തിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഇതെല്ലാമാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

 

കാണാതായ യുവാവിൻറെ അച്ഛൻ തലസ്ഥാനത്തെത്തിയാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കഴക്കൂട്ടം എസിപി വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാെലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും ഉറപ്പിക്കുക.

 

ബുധനാഴ്ച വൈകിട്ടാണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്.ശരീര അവശിഷ്ടങ്ങൾക്കിടയിൽ നിന്നും തലശേരി സ്വദേശിയായ ഒരു യുവാവിൻറെ 2011 ലെടുത്ത ലൈസൻസാണ് കണ്ടെത്തിയത്. യുവാവിന്റെ മാതാപിതാക്കൾ ചെന്നൈയിലാണ്.

 

 

എസി.സി.എ ബിരുദധാരിയായ യുവാവ് ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ജോലി ചെയ്തിട്ടുണ്ട്. യുവാവിന്റെ ബാങ്ക് അക്കൗണ്ടിൻറെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിൻറെ വിശദാശങ്ങൾക്കായി ബാങ്കിന് വെള്ളിയാഴ്ച കത്തുനൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

skeleton case Investigation police karyavattom campus