മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്നു; 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പിഎല്‍എ നേവി സബ്മറീന്‍ 093-417 തകര്‍ന്ന് കേണല്‍ സു യങ് പെങ് അടക്കമുള്ള സൈനികരാണ് മരിച്ചത്.

author-image
Priya
New Update
മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്നു; 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പിഎല്‍എ നേവി സബ്മറീന്‍ 093-417 തകര്‍ന്ന് കേണല്‍ സു യങ് പെങ് അടക്കമുള്ള സൈനികരാണ് മരിച്ചത്.

റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് യുകെയിലെ ഡെയ്ലി മെയില്‍ ഈ വിവരം പുറത്ത് വിട്ടത്. ഓക്‌സിജന്‍ സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചതാണ് അപകടത്തിന് കാരണം.

ഓഗസ്റ്റ് 21ന് അപകടം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തര്‍വാഹിനിയില്‍ 22 ഓഫിസര്‍മാര്‍, 7 ഓഫിസര്‍ കേഡറ്റസ്, 9 പെറ്റി ഓഫിസര്‍മാര്‍, 17 സെയ്ലേഴ്‌സ് എന്നിവരെല്ലാമാണ് ഉണ്ടായിരുന്നത്.

 

15 വര്‍ഷത്തോളമായി 093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗമാണ്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്.

 

 

വെനീസില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞു; പിന്നാലെ തീപിടിച്ചു, 21 മരണം

വെനീസിന് സമീപം മേല്‍പ്പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് തീപിടച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 2 കുട്ടികളുമുണ്ട്.

അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് യുക്രൈന്‍കാരും ഒരു ജര്‍മ്മനും ഇറ്റാലിയന്‍ ഡ്രൈവറുമുണ്ടായിരുന്നുവെന്ന് സിറ്റി പ്രിഫെക്റ്റ് മിഷേല്‍ ഡി ബാരി പറഞ്ഞു. അപകടത്തില്‍ കുറഞ്ഞത് 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.വെനീസുമായി പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന മെസ്ട്രെ ജില്ലയിലെ റെയില്‍വേ ട്രാക്കിന് സമീപം ബസ് തകര്‍ത്ത് മറിയുകയായിരുന്നു.

വിനോദസഞ്ചാരികളെ വെനീസിനും അടുത്തുള്ള മാര്‍ഗേര ജില്ലയിലെ ക്യാമ്പിനടുത്തേക്ക് കൊണ്ടുപോകാനാണ് ബസ് വാടകയ്ക്കെടുത്തതെന്നാണ് കരുതുന്നത്.

ഏകദേശം 19:45 ന് ബസ് വിനോദസഞ്ചാരികളെ ക്യാമ്പ് സൈറ്റിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മീഥെയ്ന്‍ വാതകം ഉപയോഗിച്ചാണ് ബസ് വൈദ്യുതി ലൈനിലേക്ക് വീണ് തീപിടിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തില്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി മാറ്റെയോ പിയന്റഡോസി അറിയിച്ചു.അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അനുശോചനം രേഖപ്പെടുത്തി.

china Yellow Sea Nuclear Submarine Accident