/kalakaumudi/media/post_banners/22322acea682ffb569476b54a707dd14e20556c76c9c7263a31ec1408097753c.jpg)
പോത്തൻകോട്: കാമുകനു കഷായത്തിൽ വിഷം കലക്കിക്കൊടുത്തു കൊന്ന പിശാചിന്റെ മനസ്സുള്ള കാലമാണിതെന്നും സമത്വം നേടുന്നതോടൊപ്പം സ്ത്രീകളുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യ - പി. സതീദേവി പറഞ്ഞു. പോത്തൻകോട് ഗ്രാമപ്പഞ്ചായത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വാൽസല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമെന്നു വാഴ്ത്തിയിരുന്ന സ്ത്രീകളും പുരുഷന്മാരെപ്പോലെ തന്നെ കുറ്റകൃത്യ
ങ്ങളിൽ ഇന്ന് പിന്നിലല്ല. ഗാർഹിക പീഡനങ്ങളിൽ സ്ത്രീക്ക് ശത്രുവാകുന്നതും. സ്ത്രീകൾ തന്നെയാണ്.
ആൺതുണ പ്രോത്സാഹിപ്പിച്ച് ആൺകുട്ടികളെ കുടുംബ മേധാവികളാക്കുന്നത് അമ്മമാരാണ്. ലിംഗ വ്യത്യാസം കൂടാതെ കുട്ടികളെ ഒരേ മാനസികാവസ്ഥയിൽ വളർത്താൻ മാ താപിതാക്കൾ തയാറാകണമെന്നും സതീദേവി പറഞ്ഞു.
മികച്ച പ്രവർത്തനം നടത്തുന്ന ജാഗ്രതാ സമിതികൾക്ക് 50,000 രൂപ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളതായും പി.സതീദേവി പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽകുമാർ അധ്യ ക്ഷനായിരുന്നു.
വൈസ്പ്രസിഡന്റ് പി.അനിത കുമാരി, ജില്ലാപഞ്ചായത്തംഗം ഉനൈസാ അൻസാരി, പഞ്ചായ അംഗങ്ങളായ എസ്. ശശികല, ആർ.ഗോപകുമാർ, വർണലതീഷ്, എൽ. അനിതകുമാരി, ബി. ആർ നീതു, വി.ബി നയന, എസ്. ഷീജ, സിഡിഎസ് ചെയർപഴ്സൻ ശ്രീകല, ഐസിഡിഎസ് സൂപ്പർവൈസർ ഇ.വി. കവിത, കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ഒ.നിഷമോൾ, പഞ്ചായത്ത് സെക്രട്ടറി പി.കെ മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു. സിജി ആർഎഎസ് സെന്റർ ഫോർ ജന്റർ റിസർച് ആൻഡ് സ്റ്റഡീസ് പ്രൊജക്ട് മാനേജർ എസ്. ബുഷ്റ ക്ലാസെടുത്തു.