'വെടിനിര്‍ത്തല്‍ ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യം; ഇത് യുദ്ധത്തിനുള്ള സമയം'

ഗാസയിലെ വെടിനിര്‍ത്തല്‍ ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ നടക്കില്ലെന്നും ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു വിദേശ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Priya
New Update
'വെടിനിര്‍ത്തല്‍ ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യം; ഇത് യുദ്ധത്തിനുള്ള സമയം'

ടെല്‍ അവീവ്: ഗാസയിലെ വെടിനിര്‍ത്തല്‍ ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ നടക്കില്ലെന്നും ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു വിദേശ മാധ്യമങ്ങളോട് പറഞ്ഞു.

 

വെടിനിര്‍ത്തല്‍ നടക്കില്ലെന്നും ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു വിദേശ മാധ്യമങ്ങളോട് പറഞ്ഞു.

'പേള്‍ ഹാര്‍ബറില്‍ നടന്ന ബോംബ് ആക്രമണമോ അല്ലെങ്കില്‍ 11 ല്‍ 9 ഭീകരാക്രമണങ്ങളും നടത്തിയിന് ശേഷം വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാന്‍ യുഎസ് സമ്മതിക്കില്ല.

ഒക്ടോബര്‍ 7 ന് ഭീകരാക്രമണത്തിന് ശേഷം ഹമാസുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ സമ്മതിക്കില്ല'- നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നത് ഹമാസിനും ഭീകരപ്രവര്‍ത്തനത്തിനും മുന്നില്‍ കീഴടങ്ങുന്നതിന് തുല്യം. അത് ഒരിക്കലും നടക്കില്ല.മാതാപിതാക്കളുടെ മുന്‍പില്‍ വെച്ചാണ് ഹമാസ് അവരുടെ കുട്ടികളെ കൊലപ്പെടുത്തിയത്.

കുട്ടികളുടെ മുന്‍പില്‍ വെച്ച് അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി. അവര്‍ ആളുകളെ ജീവനോടെ കത്തിച്ചു. സ്ത്രീകളെ പീഡിപ്പിച്ചു. പുരുഷന്മാരുടെ തല വെട്ടി.

കുട്ടികളെ തട്ടിക്കൊണ്ടുപോയി. സങ്കല്‍പ്പിക്കാവുന്നതിലും ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്തതെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

israel hamas war Benjamin Netanyahu